Thursday, March 24, 2011

നരേന്ദ്ര മോഡി പറഞ്ഞതും നേരാണെ....!

അമേരിക്ക ഇന്ത്യയെ മനുഷ്യാവകാശം പഠിപ്പിക്കേണ്ടന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി , അമേരിക്ക മനുഷ്യാവകാശത്തെ ക്കുറിച്ച് പറഞ്ഞാല്‍ ചകുത്താന്‍ വേദം ഓതുന്നതിന് തുല്യമാണ് . അത് നരേന്ദ്ര മോഡിയോടാകുബോള്‍, പോത്തിന്‍റെ അടുത്ത് വേദം ഓതിയിട്ട് കാര്യമില്ല എന്ന തലത്തിലും കണ്ടാല്‍ മതി ഇടത് കാലില്‍ മന്തുള്ളവന്‍ വലതുകാലില്‍ മന്തുള്ളവനെ കുറ്റം പറയുന്നത് പുതിയ സംഭവം അല്ല.

ഗുജറാത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നു ,വിക്കീ ലീക്സ് വെളിപ്പെടുത്തിയത് വിക്കി ലീക്സിന് വെളിപ്പാട് ഉണ്ടാകുന്നതിന് മുംബ് അമേരിക്കയും ഇക്കാര്യം പറഞ്ഞ് അമേരിക്കയിലേക്ക് സന്ദര്‍ശനം നടത്താന്‍ മോഡിയെ അനുവധിച്ചിരുന്നില്ല ഈ കപട ലോക മനുഷ്യാവകശ സംരക്ഷകര്‍ ,അമേരിക്കയുടെ പട്ടിക്ക് വരെ പ്രേവശനം നല്‍കിയ ഭാരതിയരോട് ഇത് ചെയ്യാന് പാടുണ്ടൊ...? അഴിമതിയില്ലാത്ത ഭരണാതികാരിയാണ് മോഡി . കൂടാതെ വികസന കാര്യത്തില്‍ ഗുജാറാത്ത് ഏറെ മുന്നിലാണ് എന്നും വിക്കിലീക്സ് , ഗുജറാത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന് കൂടി വിക്കിലീക്സ് ദൈവം. ഇതോടേ മരുമകള്‍ നന്നായി പാചകം ചെയ്യും അടുപ്പിലാണ് തൂറുക എന്ന കുഴപ്പമെയൊള്ളൂ എന്ന് പറഞ്ഞപോലെയായി മോഡിയുടെ അവസ്ഥ.

വിയറ്റ്നാം ,ഇറാഖ് ,അഫ്ഘാനിസ്ഥാന്‍ , ലിബിയ പോലുള്ള രാജ്യങ്ങളില്‍ മനുഷ്യനെ തിരിച്ചറിയാത്ത കാടന്‍പ്രവര്‍ത്തികള്‍ ചെയ്യുന്ന അമേരിക്കയും സഖ്യ കക്ഷികളും മനുഷ്യവകശത്തെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അതില്‍ പരം ഒരു ദുരന്തം വെറെ ഇല്ലാ. ഈ തിരിച്ചറിവ് മോഡിയില്‍ നിന്നും ഉണ്ടായതും അമേരിക്ക ഇന്ത്യയെ മനുഷ്യാവകാശം പഠിപ്പിക്കേണ്ടന്ന് മോഡി ഉറക്കെ പറയാന്‍ കാണിച്ച ആര്‍ജവം നിസാരമായി കാണേണ്ടതില്ല നിലവിലെ സാഹചര്യത്തില്‍ പ്രതേകിച്ചും അമേരിക്കയുടെ മുംബില്‍ മുട്ട് വിറച്ച് നില്ക്കുന്ന ഭരണാതികാരിളുടെ ഏണ്ണം പെരുകുബോള്‍.പ്രതേകിച്ചും .ഇന്ത്യ അമേരിക്കക്ക് മുന്നില്‍ കീഴടങ്ങുന്ന സമീപനമാണ് തുടരുന്നത്, ആണവ കരാര്‍ വിഷയത്തില്‍ നാം അത് പ്രകടമായി കണ്ടതുമാണ്. ഈ സാഹചര്യത്തില്‍ മോഡിയുടെ വാക്കുകള്‍ക്ക് പ്രസ്ക്തിയുണ്ട്,
ഗദ്ദാഫി വെറുക്കപ്പെട്ടവന്‍ തന്നെയാന്‍ സ്വന്തം ജനതയെ കൊന്നെടുക്കുന്ന എകാതിപതിക്ക് അന്ത്യം വേണം . അത് കൂടുതല്‍ സാധാരണക്കാരെ കൊന്നടക്കി കൊണ്ടുള്ള സഖ്യ സേനയുടെ ആക്രമണത്തിലൂടെ ആവരുത് . ഇങ്ങനെ പോയാല്‍ ഭരണാതികാരികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ജനം മടിക്കും .അമ്മുടെ നാട്ടില്‍ വിലകയറ്റം ഉണ്ടായാല്‍ പോലും പ്രതികരിക്കാന്‍ കഴിയാതെ വരും . അമേരിക്കയും സഖ്യ കക്ഷികളും ഇതില്‍ ഭാഗമാവുന്ന അവസ്ഥ വരും . കേരളത്തിലെ വിമോജന സമരത്തില്‍ അമേരികക്ക് പങ്ക് ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്.

ലിബിയയില്‍, ഇറാഖിലേയും അഫ്ഘാനിലേയും ആവര്‍ത്തനം മാത്രമാണ് നടക്കാന്‍ പോകുന്നത്. നുണയില്‍ നിറഞ്ഞ കൂട്ടസംഹാരായുധം തേടിയായിരുന്നു ഇറാഖിനെ ശവപറബ് ആക്കി മാറ്റിയത്. ആയിരക്കണക്കിന് മനുഷ്യരുടെ ചോരയിലൂടെ ഇറാക്കിലെ എണ്ണപാഠങ്ങളിലേക്ക് കച്ചവട കണ്ണുമായി ഇറങ്ങിയ വന്‍ ശക്തികള്‍ക്ക് യുദ്ധം ചെയ്യാന്‍ കാര്യ കാരണങ്ങള്‍ ആവശ്യമില്ലായിരുന്നു. നാറ്റൊ നാറുകയാണ് , ലബനാനില്‍ യുദ്ധം ചെയ്യുന്ന ശക്തികള്‍ക്കിടയില്‍ അഭിപ്രായ വെത്യാസം , സധാരണ ജനങ്ങളെ കൊന്നുടുക്കുന്നതിനുള്ള ന്യായീകരണം ഇല്ലാതെ പോകുകയും ചെയ്യുമ്പോള്‍ തീര്‍ത്തും . നാറ്റൊയിലെ ഇരുപത്തിഎട്ട് അംഗ രാജ്യങ്ങള്‍ക്കും ഓരൊ ലക്ഷ്യങ്ങള്‍ ഉണ്ടാകും .സ്ത്രീകളേയും, കുട്ടികളേയും വരെ പകുതെടുക്കും തന്തയില്ലായ്മ പാശ്ചാത്യര്‍ക്ക് ഒരു പ്രശനമല്ലല്ലൊ ..അതു കൊണ്ട് പുരുഷന്മാലരെ വെറുതെവിട്ടേക്കാം. ഭീകരവാദത്തിന്‍റെ പേരില്‍ അഫ്ഘാനിസ്ഥാനെ നരകമാക്കിയവര്‍ക്കെതിരെ പോരാടുക പുതിയ തലമുറയുടെ ജന്മാവകാശമായി മാറി . എലിയെ പേടിച്ച് ഇല്ലം ചുട്ടാല്‍ , ഇല്ലത്തില്‍ ഉറങ്ങുന്ന പൂച്ച കുട്ടികളും ഭീകരവാദികള്‍ ആവുക സ്വഭാവികമാണ്.എണ്ണയില്‍ കളിക്കുന്നവര്‍ തീ കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ല.

പാശ്ചാത്യര്‍ കച്ചവട താല്പര്യം മുന്‍നീറുത്തിയാണ് എക്കാലത്തും യുദ്ധം ചെയ്യാറ് , ഇക്കാലത്ത്
എലവും ,കുരുമുളക് ഒന്നും വേണ്ട അറബ് രാജ്യങ്ങളിലെ എണ്ണപാടങ്ങളിലാണ് അവരുടെ കണ്ണ്. ലക്ഷ്യ പൂര്‍ത്തി കരണത്തിന് മനുഷ്യ മഷ്തിഷക്കത്തേയും , മതത്തെയും മലീനസപ്പെടുത്തി അക്രമവും അരാചകത്വവും നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുന്നു.
ലിബിയയുടെ എണ്ണ കരാറുകള്‍ ആണ് ഫ്രാന്സിന്റെ ലക്ഷ്യം എന്ന് ഇറ്റലി പറഞ്ഞു കഴിഞ്ഞു.കൊള്ളയടിച്ച് മുതല്‍ വീതം വെക്കുന്നിടത്ത് നാലു തസക്കരന്മാര്‍ പരസ്പരം ചതിച്ച് ഇല്ലാതായ്ത് പോലെ വന്ശവക്തികള്ക്കിടയില്‍ എണ്ണ കരാര്‍ വിശയവുമായി വല്ല വിഭാഗിയതയും ഉണ്ടായാല്‍ ഒരു മൂന്നാം ലോക മഹായുദ്ധം പ്രതീക്ഷിക്കാം.

ഡും ഡും ..!

കേരളത്തില്‍ ഈയിടയായി ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യാന്‍ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ തെയ്യാര്‍ അല്ല ..!

അമേരിക്കയും സഖ്യ കഷികളും ഇടപ്പെടും എന്ന് ഭയന്നിട്ടാകം ...!!

Wednesday, March 16, 2011

ജഗതിയെ കൊല്ലരുതേ, ടിന്‍റു മോനെയും.


മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് മലയാളികളെ ചിരിയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തി കൊണ്ട് പോയ മലയാള സിനിമയിലെ ചിരിയുടെ തബുരാന്‍ ഒന്നേയൊള്ളൂ ജഗതി ശ്രീകുമാര്‍ . ജഗതിയുടെ നര്‍മ്മം ആസ്വദിക്കാന്‍ കഴിയുന്നത്, അദ്ദേഹത്തിന്‍റെ സംസാരത്തിന്‍റെ ശൈലിയും, അസാധാരണമായ മുഖഭാവങ്ങളും. ചടുലമായ ചലനവും കാണിക്കുന്ന ഈ പ്രതിഭാശാലിക്ക് മലയാള കുടുംബ മനസ്സുകളില്‍ വലിയ സ്ഥാനമുണ്ട്, വിരൂപമായ ശരീരമൊ, ഉയരകൂടുതലോ, ഉയരക്കുറവോ, മെലിഞ്ഞതൊ, തടിച്ചതൊ ആയ ശരീരം, നിറവെത്യാസം. എന്നീ രീതിയില്‍ ‍ ജന്മനായുള്ള പോരായ്മകള്‍‍ ഫലിതം ആക്കി മാറ്റി ജനങ്ങളുടെ കൈയടി നേടുന്ന രീതി അല്ല ജഗതിക്ക് ഉള്ളത്, ആവര്‍ത്തന വിരസതയുള്ള ഒരു പ്രവര്‍‍ത്തിയും ജഗതിയുടെ ഭാഗത്ത് നിന്നും കണാന്‍ കഴിയില്ല. ഇതായിരിക്കാം ഈ കലാകാരന്‍റെ വിജയം, ഈ കലകാരന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല, എന്ന് വിശ്വസിക്കുന്നവരാണ് ജഗതിയെ സ്നേഹിക്കുന്നവര്‍ക്കുള്ളത്. പത്മശ്രീമമ്മുട്ടി, പത്മശ്രീ മോഹലാല്‍, പത്മശ്രീ ജയറാം എന്ന് വിളിക്കും പോലെ അധികം വൈകാതെ പത്മശ്രീ ജഗതി ശ്രീകുമാര്‍ ‍ എന്ന് വിളിക്കാന്‍ കഴിയണേ എന്നത് മാത്രമാണ് കേരളീയ പൊതുമനസ്സിന്‍റെ പ്രാര്‍‍ഥന. മലയാളിയെ ചിരിപ്പിക്കാന്‍ പഠിപ്പിച്ച ചിരിയുടെ ഉസ്താദ് ജഗതി ശ്രീകുമാര്‍ മലയാള നാടിന്‍റെ നന്മയാണ്. ആ ചിരിക്ക് ശക്തി പകരാന്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുണ്ട്, ഇതിനുവേണ്ടി ക്രിയാത്മകമായി ഇടപ്പെടാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കട്ടെ..!

മലായാള സിനിമയിലെ മഹാ പ്രതിഭ അഭിനയിച്ച ശ്രദ്ദേയമായ ചിത്രങ്ങള്‍ നിരവധിയാണ് ചട്ടബി കല്യാണി, റൗഡി രാമു, കുറുക്കന്‍റെ കല്യാ ണം, ഒരു മുഖം പലമുഖം, സ്വന്തമെവിടെ ബന്ധമെവിടെ, ബലൂണ്‍ ,മഴ, ദോസ്ത്, അച്ഛനെയാണെനിക്കിഷ്ടം, കാക്കേ കാക്കേ കൂടെവിടെ,നന്ദനം,കണ്ണിനും കണ്ണാടിക്കും,തന്മാത്ര, പളുങ്ക്, കപ്പലുമുതലാളി, ഒരു പെണ്ണും രണ്ടാണും , മഞ്ചാടിക്കുരു, നിരവധി സിനിമകളില്‍ തന്റെതായ കഴിവുകൊണ്ട് ജഗതി മലയാള സിനിമയില്‍ അതുല്യനടനായി ആകാശത്തോളം ഉയര്‍ന്നു, ജഗതി ശ്രീകുമാര്‍ ‍ ആയിരത്തിലധികം, ,സിനിമകളില്‍ അഭിനയിച്ച കലകാരന്‍, കലാകേരളത്തിന്റെ അഭിമാനമാണ്. ജഗതിയുടെ കാഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത്, അദ്ദെഹത്തിന്‍റെ ഒരൊ കഥാപാത്രവും മലയാളി കുടുംബ ജീവിതവുമായി അടുത്ത് കിടക്കുന്നത് കൊണ്ടാണ്. ഫാന്സ് അസോസിയേഷനുകളുടെ സഹായം ഇല്ലാതെ തന്നെ ജഗതിയുടെ ചിത്രങ്ങള്‍ വിജൈക്കുന്നത് അഭിനയ നൈപുണ്യം ഒന്ന് കൊണ്ട് മാത്രമാണ്. ടിന്‍റു മോന്‍റെ ഭാഷയില്‍‍ പറഞ്ഞാല്‍ "ഫാന്‍സ് അല്ല നിക്കറാണ് ഇഷ്ടം " എന്ന ആക്ഷേപഹാസ്യം സൂപ്പര്‍ ‍ സ്റ്റാറുകള്‍ ഇരുന്നൂറ്റിഅബത് രൂപയും ചിക്കന്‍ ‍ ബിരിയാണിയും കൊടുത്ത് വളര്‍ത്തുന്ന ഫാന്സ് അസോസിയേഷനുകളോടുള്ള പ്രതിക്ഷേദമാണ്. ഫാന്‍സ്കാരുടെ ചെയ്തികളില്‍ നെടുവീര്‍പ്പിടുന്ന ഒരു ജനതയുടെ പ്രതികരണം ഏത്ര മനോഹരമയാണ് ടിന്‍റു മോന്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവധരിപ്പിച്ചത്, മഹാനായ ജഗതിക്ക് വേണ്ടി ജഗതിയെ പോലുള്ളവര്‍ക്ക് വേണ്ടി മലയാള സിനിമക്ക് വേണ്ടി ടിന്‍റു മോന് പൊലും പ്രതികരിച്ചു. പ്രേക്ഷകര്‍ ഇനി മൗനം വെടിയുക ..!
നാടകത്തിലൂടെയും സിനിമയിലൂടേയും ഹാസ്യത്തിന്‍റെ പുതിയലോകം മലയാളിക്ക് മുന്നില്‍ ‍ തുറന്നിട്ട ജഗതി ശ്രീകുമാറിന്,പത്മ അവാര്‍ഡ് ഇനിയും വൈകരുത്. മൂന്നു വയസ്സു മുതല്‍ നാടകത്തിലും പിന്നീട് സിനിമയിലും കഴിവു തെളിയിച്ച അറുപത്തി ഒന്ന് വയസ്സ് തികഞ്ഞ ജഗതിയിലെ കലാകാരനെ അവാര്‍ഡ് കമ്മറ്റിക്കാര്‍ ‍ കൊല്ലരുതെ....!!


മുഖ്യമന്ത്രി ആരാണ് എന്നൊ, കേരളത്തിന്റെ തലസ്ഥാനം ഏതാണ് ഏന്നോ ചോദിച്ചാല്‍ കുട്ടികള്‍ ‍ ഉത്തരം പറയണമെന്നില്ല.. ടിന്റു മോനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് ആയിരം നാവായിരിക്കും. കുട്ടികള്‍ , മയാവി, പൂബാറ്റ, ശുപ്പാണ്ടി, ലുട്ടാപ്പി, പൂച്ചപൊലീസ്, മിന്നല്‍ മൊയ്തീന്‍, ശിക്കാരി ശംഭു, ,സൂപ്പര്‍മാന്‍ ‍ , ശക്തിമാന്‍ സപൈഡര്‍മാന്‍ ഇവരെയല്ലാം മറന്ന മട്ടാണ്, ടിന്‍റു മോന്‍ ആണ് ഇപ്പോള്‍ താരം. ടിന്‍റു മോന്‍ കുട്ടികളൂടേയൂം , മുതിര്‍ന്നവരുടെയും ഇഷ്ട കഥാപാത്രം ആയത് വളരേ കുറച്ചു നാളുകള്‍ കൊണ്ടാണ്. ടിന്റു മോന്‍റെ ഫലിതങ്ങള്‍ക്ക് കെട്ടും ,മട്ടും പൂര്‍ണതയുമുണ്ട്, തുടര്‍ച്ച നര്‍മ്മത്തില്‍ ഇല്ലാ എന്നതും ഒരു പ്രാതേകതയാണ്, ചിരിക്കാനും ആവശ്യത്തിലേറെ ചിന്തിക്കാനും പ്രരിപ്പിക്കുന്ന ഫലിതം ഒട്ടുമിക്ക വിഷയങ്ങളെ കുറിച്ചും പ്രദിപാതിക്കുന്നു. പുതിയ തലമുറ പുനര്‍‍ വായനയല്ല പുതുവായനയാണ് ഇഷ്ടപ്പെടുന്നത്, ആധുനിക മനുഷ്യനു സാധിക്കുന്ന കാര്യങ്ങള്‍ പഴയ കഥയിലൂടെ കഥാപാത്രങ്ങള്‍ ‍ ചെയ്യുന്നതില്‍ അതിശയൊക്തിയില്ല. മസില്‍പവര്‍ ഉപയൊഗിച്ച് ചെയ്യുന്ന പ്രവര്‍ത്തിയെക്കാള്‍‍ ബുദ്ധി ഉപയോഗിച്ചു ചെയ്യുന്ന പ്രവര്‍ത്തിക്കാണ് കയ്യടി കിട്ടുക , അത്കൊണ്ടാണ് ടിന്‍റു മോന്‍ കുട്ടികള്ക്കും‍ മുതിര്‍ന്നവര്‍ക്കും ഒരുപോലെ സ്വീകാര്യമാകുന്നത്.വിഷയ പൂര്‍ണതക്ക് വേണ്ടി ടിന്റു, അതിബുദ്ധിയും കുബുദ്ധിയും , മന്ധ ബുദ്ധിയും കാണിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഭക്ഷണ പതാര്‍ഥത്തിലെ ഉപ്പ് പോലെ ചിരി ജീവിതത്തിന്‍റെ സമസ്ഥ മേഖലയിലും അനിവാര്യമാണ്. ടിന്റു മോന്‍ കുട്ടികളുടെ മനസ്സിനെ സാങ്കല്‍പ്പിക ലോകത്ത് തളചിടുന്നില്ല ഏന്ന് മാത്രമല്ല, അവിവേകികള്‍ ആക്കുന്നില്ല , കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ ചില കാഥപാത്രങ്ങള്‍ക്ക് അമാനുഷിക കഴിവു നല്കി കുട്ടികളുടെ ഭാവനയെ വികലമാക്കുന്ന ശൈലിയോട് എനിക്ക് പൂര്‍ണമായുംവിയോജിപ്പാണ്.അശ്ലീല ചുവയുള്ള തമാശകളാണ് മിനി സ്ക്രീനില്‍ വ്യാപകമായിട്ടുള്ളത്. നിമിശ നെരെത്തെ ചിരിക്കപ്പുറം ചിന്തിക്കാനും സമൂഹത്തിന്‍റെ ഗുണപരമായ മാറ്റത്തിനൊരു എളിയ ശ്രമം ഉണ്ടാവേണ്ടതുണ്ട്.ടിന്റു മോന്‍ മൂന്ന് വര്‍ഷത്തിനുള്ളിലാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് മൊബയില്‍ വഴിയും ഇന്‍റെര്‍ നെറ്റ് വഴിയും ടിന്‍റു മോന്‍ ഫലിതം വ്യായപകമായി പ്രചരിച്ചു. ഫേസ് ബൂക്ക്, ടിറ്റര്‍ , ഒര്‍ക്കുട്ട്, കൂട്ടം എന്നിവയിലൂടെ നിമിഷനേരം കൊണ്ട് ആയിരകണക്കിനു പേരുടെ കയ്യില്‍ ടിന്റു മോന്‍റെ നര്‍മ്മം എത്തി.

സര്‍ദാര്‍ ഫലിതങ്ങള്‍ , നംബൂതിരി ഫലിതങ്ങള്‍ , മലബാറിലെ സീതിഹാജി കഥകള്‍ ‍ ഇവയല്ലാം ഏതെങ്കിലും വെക്തിയില്‍ അധിഷിട്ടിതമാണോ...? സര്‍ദാര്‍ ഫലിതങ്ങള്‍ നംബൂതിരി ഫലിതങ്ങള്‍ മലബാറിലെ സീതിഹാജി കഥകള്‍ ,ഇവയില്‍നിന്നും വെത്യസ്തമായ ഒരു സമകാലിക ടച്ച് ടിന്റു മോന്‍ ഫലിതങ്ങള്‍ക്ക് ഉണ്ട്.ടിന്‍റു മോന് പ്രതേക രൂപം ഒന്നും ഇല്ല, ഈ അടുത്തകാലതായി പലരും പല വേശത്തില്‍ ടിന്റുമോനെ കണ്ടിട്ടുണ്ട്. ഒരോ ദിവസവും നിരവധി ഫലിതം ടിന്റു മോന് പുറത്തിറക്കുന്നുണ്ട്. ടിന്റു മോന്‍ ഏതെങ്കിലും വെക്തിയില്‍ മാത്രം ഒതുങ്ങുന്നില്ല വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഫലിതത്തിന്‍റെ മൂര്‍ത്ത രൂപമായിരിക്കാം , ടിന്‍റു മോന്‍.. ടിന്റു എന്ന കഥാപാത്രത്തിന്‍റെ ഉടമസ്തവകാശത്തെ ചൊല്ലി കോടതില്‍ കേസ് നിലവില്‍ ഉണ്ട് എന്നു പറയുബോള്‍ , ടിന്‍റു മോനെ ചിലര്‍ ‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നു വേണം കരുതാന്‍. ഇത് ടിന്‍റു മോനെ ഇല്ലായ്മ ചെയ്യാനെ ഉപകരിക്കൂ..

ഡും ഡും ..!
പത്മശ്രീ അവാര്‍ഡിന് ജയറാമിനെ നിര്‍ദ്ദേശിച്ചത് തമിഴ്നാട് , കേരളത്തിലെ വിപ്ലവ സര്‍ക്കാരിന് തരം താഴ്താനെല്ലേ അറിയൂ. ഇനിയെങ്കിലും തെറ്റ് തിരുത്തട്ടെ ...!സ്വകാര്യം , ചിരി ആയുസ് കൂട്ടുക മാത്രമല്ല ആരോഗ്യത്തിനും നല്ലതാണത്രേ....!!

Tuesday, March 8, 2011

കൊതുകിന്‍റെ കാലോ സാക്ഷിയുടെ കൊമ്പ്...?




തലയില്ല എന്നത് ഒരു കുറ്റമല്ല , തലക്ക് പകരം കൊബ് മതി എന്ന് സാക്ഷി പറയരുത്. ബ്ലോഗര്‍മാരെ പരിഹസിക്കുന്ന സാക്ഷി വെറും കടലാസിന്‍റെ ആളായതില്‍‍ അത്ഭുതവുമില്ല.
ഇപ്പോഴും നമ്മുടെ നാട്ടില്‍ ‍ ഉള്ളി പൊതിയുന്നതും , ഉലുവ പൊതിയുന്നതും മലയാള പത്രങ്ങള്‍‍ കൊണ്ട് തന്നെയാണ്, മുറുക്കാന്‍ കച്ചവടക്കാരും, കടലകച്ചവടക്കാരും , മറ്റും അവരുടെ പണി നിറുതാത്തിടതോളം കാലം പത്രപ്രവര്‍ത്തകര്‍ ‍, ഇന്നലത്തെ പത്രം .... ഇന്നലത്തെ പത്രം .... ഏന്നു വിളിച്ചു പറഞ്ഞ്, ഷറഫിയയിലൂടെയൊ.., മിഠായി തെരുവിലൂടെയൊ നടക്കേണ്ടി വരില്ല.. തീര്‍ച്ച. പക്ഷെ സാക്ഷിയുടെ പത്രം സാധനങ്ങള്‍ പൊതിയാന്‍ പോലും പറ്റില്ല എന്നാണ് പലച്ചരക്ക് കടക്കാരന്‍ വാപ്പുട്ടി പറഞ്ഞത്, അത്കൊണ്ട് അയാള്‍ മലയാളത്തിലെ ഒന്നാം നബര്‍ ‍ പത്രമാണ് ഉപയോഗിക്കാറ്. ഉള്ളിലുള്ളത് പുറത്ത് കാണാതിരിക്കാന് അല്ലെ വ്യാപാരികളും ശ്രമിക്കുക. കാലത്തിന്‍റെ ചുമരെഴുത്തുകള്‍ ‍ വായിച്ച് കാലത്തോടപ്പം പ്രയാണം നടത്താനാണ് കടലാസിന്‍റെ ആളുകള്‍ ‍ പറയുന്നത് , എന്താണ് കാലത്തിന്‍റെ ചുമരെഴുത്തുകള്‍ ‍, പട്ടി കടിക്കും സൂക്ഷിക്കുക എന്നൊ....? ഇവിടെ പരസ്യം പതിക്കരുത് എന്നോ ..? ബ്ലോഗര്‍ ‍ പറയുന്നത് കാലത്തിനും മുംബേ നടക്കുവാനാണ്. ബ്ളോഗര്‍‍മാര്‍ പറയുന്നത് ആദ്യം കൈക്കും പിന്നെ മധുരിക്കൂം , ഈ പുതിയ ചൊല്ല് കടലാസിന്റെന്‍റെ ആളുകള്‍ക്ക് ആറിയില്ലേ.....? ബ്ലോഗര്‍മാര്‍ ‍ കാണിക്കുന്ന അഭിപ്രായ സ്വാതന്ത്രം എത്ര കൂലി എഴുത്തുകാര്‍ക്ക് കഴിയും ജാതി മത സംഘടനകള്‍ അടയിരുന്ന് വിരിയുന്ന പത്രങ്ങളില്‍
നിന്നും കേരളീയ സമൂഹം എന്താണ് പ്രതീക്ഷിക്കേണ്ടത്.?
ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ‍ നിന്നൂം.
സൈബീരിയന്‍ ‍ കാടൂകളില്‍ ‍ നിന്നും പ്രതികരണം വരുന്നു ബ്ലോഗര്മാരുടെ രചനക്ക് .ഇത് ഒരു സത്യം തന്നെയാണ് പക്ഷേ സാക്ഷി ആക്ഷേപ ഹാസ്യം പറയാന്‍ ശ്രമിച്ചതാകാം. പല ബ്ലോഗ് എഴുത്തികാര്‍ ‍ വിവിധ വിഷയങ്ങള്‍‍ കൈകാര്യം പ്രകാശ വേഗതയില്‍ ‍ ചെയ്യുന്നു. അരിയെറിഞ്ഞാല്‍ ‍ ആയിരം കാക്കള്‍ ‍ എന്ന മട്ടില്‍ ‍ പ്രതികരണം വരുന്നത് അതുകൊണ്ടാണ്. സാക്ഷിയുടെ വര്‍‍ഗ്ഗം ബ്ലോഗ് തിന്നാന്‍ ‍ തുടങ്ങിയത് ഗതികെട്ടത് കൊണ്ട് ആവാം.
വിവിധ രാജ്യങ്ങളില്‍‍ വിപ്ലവം പൊട്ടിവിടരാന്‍ ‍ ഹേതുവയത് ഇന്റെര്‍നെറ്റ് കൂട്ടായ്മകള്‍ ‍ ആണ്. എന്ന സത്യം തുറന്ന് പറയുന്നതിനേയും ഭയക്കുന്നത് എന്തിന്. ഇത്രയും കാലം കടലാസ് ചുരുട്ടി കക്ഷത്ത് വെച്ച് നടന്നിട്ട് സമൂഹത്തിന്റെ നന്മക്കായ് കാര്യമായ ഒരു ചലനവും ഇടയാക്കാതെ പൊയതാണോ.....സാക്ഷിയെ കള്ള സാക്ഷിയാക്കിയത്.
ബ്ളോഗര്‍മാരെ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍‍ പുതിയ നിയമ നിര്‍മ്മാണം നടത്താന്‍ അധികാരികളെ പ്രേരിപ്പിച്ചത് ബ്ലൊഗ് എഴുത്തിന്റെ ശക്തി മനസ്സിലാക്കി കൊണ്ട് തന്നെയല്ലെ.... ഇന്റെര്‍ നെറ്റ് പ്രസിദ്ധീകരണങ്ങളും, അഭിപ്രായങ്ങളും വിവിധ രാഷ്ട തലവന്മാരുടെ ഉറക്കം കെടൂത്തുബോള്‍ സാക്ഷി കണ്ണ് അടച്ച് ഇരുട്ടാക്കുന്നത് ആര്‍ക്ക് വേണ്ടി. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുറ്റ പിന്തുണ നല്‍കിയ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങള്‍ പാകിസ്ഥാന്‍ ‍ മുതല്‍
ചൈനയടക്കം ചില രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. സംഗതി ഇങ്ങനെയൊക്കെയാണ് എന്ന സത്യം അറിയാഞ്ഞിട്ടല്ല സാക്ഷി ഷഡ്ജം ഇടാതിരുന്നത് ശീലമായി പോയി ദുശീലം..!

കുല്‍ദീപ് നയ്യാറൊ,സെബാസ്റ്റ്യന്‍ പോളോ, എം.ജെ അക്ബര്‍ ‍ , ഈ പ്രമുഖ എഴുത്തുകാര്‍ക്കും സാക്ഷിയുടെ കാഴ്ച്ചപാടാണ് എന്നു കരുതുവാന് വയ്യ. മാധ്യമ പ്രവര്‍ത്തകരെ മുഴുവനായി വിമര്‍ശിക്കാന്‍ ഞാന്‍ ആളുമല്ല. മൂട്ടയുടെ ചോര കൊണ്ട് ബ്ലോഗര്‍മാര്‍ക്ക് എതിരെ ചൂമരെഴുതുന്ന സാക്ഷിക്ക് കണ്ണൂം , നാക്കും . ചെവിയും ഇല്ലന്ന് കരുതേണ്ടി വരും മീന്‍കാരന്‍ കാസിം കൂവുന്നതും, കോഴി കൂവുന്നതും ഒന്നാണ് എന്ന് മനസ്സിലാക്കിയ സാക്ഷിക്ക് ഈ കുറുക്കന്റെ വേശം ചേരില്ല.





ഡൂം ഡും....!


വാര്‍ത്ത: ചാവക്കാട്-കുതിരയെ കണ്ട് ‍കൊമ്പന്‍ ഇടഞ്ഞു ഒരുമനയൂര്‍ മുത്തം മാവില്‍‍ ഉത്സവത്തിനായി കൊണ്ടുവന്ന ഗുരുവായൂര്‍ ‍ ദേവസ്വത്തിന്‍റെ രാമന്‍ കുട്ടി എന്ന ആനയാണ് വിരണ്ടത്.ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി കൊണ്ടുവന്ന കുതിരയെ കണ്ടതാണ് കൊബന്‍ ഇടായാന്‍ കാരണമായത്.