Wednesday, March 16, 2011

ജഗതിയെ കൊല്ലരുതേ, ടിന്‍റു മോനെയും.


മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് മലയാളികളെ ചിരിയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തി കൊണ്ട് പോയ മലയാള സിനിമയിലെ ചിരിയുടെ തബുരാന്‍ ഒന്നേയൊള്ളൂ ജഗതി ശ്രീകുമാര്‍ . ജഗതിയുടെ നര്‍മ്മം ആസ്വദിക്കാന്‍ കഴിയുന്നത്, അദ്ദേഹത്തിന്‍റെ സംസാരത്തിന്‍റെ ശൈലിയും, അസാധാരണമായ മുഖഭാവങ്ങളും. ചടുലമായ ചലനവും കാണിക്കുന്ന ഈ പ്രതിഭാശാലിക്ക് മലയാള കുടുംബ മനസ്സുകളില്‍ വലിയ സ്ഥാനമുണ്ട്, വിരൂപമായ ശരീരമൊ, ഉയരകൂടുതലോ, ഉയരക്കുറവോ, മെലിഞ്ഞതൊ, തടിച്ചതൊ ആയ ശരീരം, നിറവെത്യാസം. എന്നീ രീതിയില്‍ ‍ ജന്മനായുള്ള പോരായ്മകള്‍‍ ഫലിതം ആക്കി മാറ്റി ജനങ്ങളുടെ കൈയടി നേടുന്ന രീതി അല്ല ജഗതിക്ക് ഉള്ളത്, ആവര്‍ത്തന വിരസതയുള്ള ഒരു പ്രവര്‍‍ത്തിയും ജഗതിയുടെ ഭാഗത്ത് നിന്നും കണാന്‍ കഴിയില്ല. ഇതായിരിക്കാം ഈ കലാകാരന്‍റെ വിജയം, ഈ കലകാരന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല, എന്ന് വിശ്വസിക്കുന്നവരാണ് ജഗതിയെ സ്നേഹിക്കുന്നവര്‍ക്കുള്ളത്. പത്മശ്രീമമ്മുട്ടി, പത്മശ്രീ മോഹലാല്‍, പത്മശ്രീ ജയറാം എന്ന് വിളിക്കും പോലെ അധികം വൈകാതെ പത്മശ്രീ ജഗതി ശ്രീകുമാര്‍ ‍ എന്ന് വിളിക്കാന്‍ കഴിയണേ എന്നത് മാത്രമാണ് കേരളീയ പൊതുമനസ്സിന്‍റെ പ്രാര്‍‍ഥന. മലയാളിയെ ചിരിപ്പിക്കാന്‍ പഠിപ്പിച്ച ചിരിയുടെ ഉസ്താദ് ജഗതി ശ്രീകുമാര്‍ മലയാള നാടിന്‍റെ നന്മയാണ്. ആ ചിരിക്ക് ശക്തി പകരാന്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുണ്ട്, ഇതിനുവേണ്ടി ക്രിയാത്മകമായി ഇടപ്പെടാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കട്ടെ..!

മലായാള സിനിമയിലെ മഹാ പ്രതിഭ അഭിനയിച്ച ശ്രദ്ദേയമായ ചിത്രങ്ങള്‍ നിരവധിയാണ് ചട്ടബി കല്യാണി, റൗഡി രാമു, കുറുക്കന്‍റെ കല്യാ ണം, ഒരു മുഖം പലമുഖം, സ്വന്തമെവിടെ ബന്ധമെവിടെ, ബലൂണ്‍ ,മഴ, ദോസ്ത്, അച്ഛനെയാണെനിക്കിഷ്ടം, കാക്കേ കാക്കേ കൂടെവിടെ,നന്ദനം,കണ്ണിനും കണ്ണാടിക്കും,തന്മാത്ര, പളുങ്ക്, കപ്പലുമുതലാളി, ഒരു പെണ്ണും രണ്ടാണും , മഞ്ചാടിക്കുരു, നിരവധി സിനിമകളില്‍ തന്റെതായ കഴിവുകൊണ്ട് ജഗതി മലയാള സിനിമയില്‍ അതുല്യനടനായി ആകാശത്തോളം ഉയര്‍ന്നു, ജഗതി ശ്രീകുമാര്‍ ‍ ആയിരത്തിലധികം, ,സിനിമകളില്‍ അഭിനയിച്ച കലകാരന്‍, കലാകേരളത്തിന്റെ അഭിമാനമാണ്. ജഗതിയുടെ കാഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത്, അദ്ദെഹത്തിന്‍റെ ഒരൊ കഥാപാത്രവും മലയാളി കുടുംബ ജീവിതവുമായി അടുത്ത് കിടക്കുന്നത് കൊണ്ടാണ്. ഫാന്സ് അസോസിയേഷനുകളുടെ സഹായം ഇല്ലാതെ തന്നെ ജഗതിയുടെ ചിത്രങ്ങള്‍ വിജൈക്കുന്നത് അഭിനയ നൈപുണ്യം ഒന്ന് കൊണ്ട് മാത്രമാണ്. ടിന്‍റു മോന്‍റെ ഭാഷയില്‍‍ പറഞ്ഞാല്‍ "ഫാന്‍സ് അല്ല നിക്കറാണ് ഇഷ്ടം " എന്ന ആക്ഷേപഹാസ്യം സൂപ്പര്‍ ‍ സ്റ്റാറുകള്‍ ഇരുന്നൂറ്റിഅബത് രൂപയും ചിക്കന്‍ ‍ ബിരിയാണിയും കൊടുത്ത് വളര്‍ത്തുന്ന ഫാന്സ് അസോസിയേഷനുകളോടുള്ള പ്രതിക്ഷേദമാണ്. ഫാന്‍സ്കാരുടെ ചെയ്തികളില്‍ നെടുവീര്‍പ്പിടുന്ന ഒരു ജനതയുടെ പ്രതികരണം ഏത്ര മനോഹരമയാണ് ടിന്‍റു മോന്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവധരിപ്പിച്ചത്, മഹാനായ ജഗതിക്ക് വേണ്ടി ജഗതിയെ പോലുള്ളവര്‍ക്ക് വേണ്ടി മലയാള സിനിമക്ക് വേണ്ടി ടിന്‍റു മോന് പൊലും പ്രതികരിച്ചു. പ്രേക്ഷകര്‍ ഇനി മൗനം വെടിയുക ..!
നാടകത്തിലൂടെയും സിനിമയിലൂടേയും ഹാസ്യത്തിന്‍റെ പുതിയലോകം മലയാളിക്ക് മുന്നില്‍ ‍ തുറന്നിട്ട ജഗതി ശ്രീകുമാറിന്,പത്മ അവാര്‍ഡ് ഇനിയും വൈകരുത്. മൂന്നു വയസ്സു മുതല്‍ നാടകത്തിലും പിന്നീട് സിനിമയിലും കഴിവു തെളിയിച്ച അറുപത്തി ഒന്ന് വയസ്സ് തികഞ്ഞ ജഗതിയിലെ കലാകാരനെ അവാര്‍ഡ് കമ്മറ്റിക്കാര്‍ ‍ കൊല്ലരുതെ....!!


മുഖ്യമന്ത്രി ആരാണ് എന്നൊ, കേരളത്തിന്റെ തലസ്ഥാനം ഏതാണ് ഏന്നോ ചോദിച്ചാല്‍ കുട്ടികള്‍ ‍ ഉത്തരം പറയണമെന്നില്ല.. ടിന്റു മോനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് ആയിരം നാവായിരിക്കും. കുട്ടികള്‍ , മയാവി, പൂബാറ്റ, ശുപ്പാണ്ടി, ലുട്ടാപ്പി, പൂച്ചപൊലീസ്, മിന്നല്‍ മൊയ്തീന്‍, ശിക്കാരി ശംഭു, ,സൂപ്പര്‍മാന്‍ ‍ , ശക്തിമാന്‍ സപൈഡര്‍മാന്‍ ഇവരെയല്ലാം മറന്ന മട്ടാണ്, ടിന്‍റു മോന്‍ ആണ് ഇപ്പോള്‍ താരം. ടിന്‍റു മോന്‍ കുട്ടികളൂടേയൂം , മുതിര്‍ന്നവരുടെയും ഇഷ്ട കഥാപാത്രം ആയത് വളരേ കുറച്ചു നാളുകള്‍ കൊണ്ടാണ്. ടിന്റു മോന്‍റെ ഫലിതങ്ങള്‍ക്ക് കെട്ടും ,മട്ടും പൂര്‍ണതയുമുണ്ട്, തുടര്‍ച്ച നര്‍മ്മത്തില്‍ ഇല്ലാ എന്നതും ഒരു പ്രാതേകതയാണ്, ചിരിക്കാനും ആവശ്യത്തിലേറെ ചിന്തിക്കാനും പ്രരിപ്പിക്കുന്ന ഫലിതം ഒട്ടുമിക്ക വിഷയങ്ങളെ കുറിച്ചും പ്രദിപാതിക്കുന്നു. പുതിയ തലമുറ പുനര്‍‍ വായനയല്ല പുതുവായനയാണ് ഇഷ്ടപ്പെടുന്നത്, ആധുനിക മനുഷ്യനു സാധിക്കുന്ന കാര്യങ്ങള്‍ പഴയ കഥയിലൂടെ കഥാപാത്രങ്ങള്‍ ‍ ചെയ്യുന്നതില്‍ അതിശയൊക്തിയില്ല. മസില്‍പവര്‍ ഉപയൊഗിച്ച് ചെയ്യുന്ന പ്രവര്‍ത്തിയെക്കാള്‍‍ ബുദ്ധി ഉപയോഗിച്ചു ചെയ്യുന്ന പ്രവര്‍ത്തിക്കാണ് കയ്യടി കിട്ടുക , അത്കൊണ്ടാണ് ടിന്‍റു മോന്‍ കുട്ടികള്ക്കും‍ മുതിര്‍ന്നവര്‍ക്കും ഒരുപോലെ സ്വീകാര്യമാകുന്നത്.വിഷയ പൂര്‍ണതക്ക് വേണ്ടി ടിന്റു, അതിബുദ്ധിയും കുബുദ്ധിയും , മന്ധ ബുദ്ധിയും കാണിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഭക്ഷണ പതാര്‍ഥത്തിലെ ഉപ്പ് പോലെ ചിരി ജീവിതത്തിന്‍റെ സമസ്ഥ മേഖലയിലും അനിവാര്യമാണ്. ടിന്റു മോന്‍ കുട്ടികളുടെ മനസ്സിനെ സാങ്കല്‍പ്പിക ലോകത്ത് തളചിടുന്നില്ല ഏന്ന് മാത്രമല്ല, അവിവേകികള്‍ ആക്കുന്നില്ല , കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ ചില കാഥപാത്രങ്ങള്‍ക്ക് അമാനുഷിക കഴിവു നല്കി കുട്ടികളുടെ ഭാവനയെ വികലമാക്കുന്ന ശൈലിയോട് എനിക്ക് പൂര്‍ണമായുംവിയോജിപ്പാണ്.അശ്ലീല ചുവയുള്ള തമാശകളാണ് മിനി സ്ക്രീനില്‍ വ്യാപകമായിട്ടുള്ളത്. നിമിശ നെരെത്തെ ചിരിക്കപ്പുറം ചിന്തിക്കാനും സമൂഹത്തിന്‍റെ ഗുണപരമായ മാറ്റത്തിനൊരു എളിയ ശ്രമം ഉണ്ടാവേണ്ടതുണ്ട്.ടിന്റു മോന്‍ മൂന്ന് വര്‍ഷത്തിനുള്ളിലാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് മൊബയില്‍ വഴിയും ഇന്‍റെര്‍ നെറ്റ് വഴിയും ടിന്‍റു മോന്‍ ഫലിതം വ്യായപകമായി പ്രചരിച്ചു. ഫേസ് ബൂക്ക്, ടിറ്റര്‍ , ഒര്‍ക്കുട്ട്, കൂട്ടം എന്നിവയിലൂടെ നിമിഷനേരം കൊണ്ട് ആയിരകണക്കിനു പേരുടെ കയ്യില്‍ ടിന്റു മോന്‍റെ നര്‍മ്മം എത്തി.

സര്‍ദാര്‍ ഫലിതങ്ങള്‍ , നംബൂതിരി ഫലിതങ്ങള്‍ , മലബാറിലെ സീതിഹാജി കഥകള്‍ ‍ ഇവയല്ലാം ഏതെങ്കിലും വെക്തിയില്‍ അധിഷിട്ടിതമാണോ...? സര്‍ദാര്‍ ഫലിതങ്ങള്‍ നംബൂതിരി ഫലിതങ്ങള്‍ മലബാറിലെ സീതിഹാജി കഥകള്‍ ,ഇവയില്‍നിന്നും വെത്യസ്തമായ ഒരു സമകാലിക ടച്ച് ടിന്റു മോന്‍ ഫലിതങ്ങള്‍ക്ക് ഉണ്ട്.ടിന്‍റു മോന് പ്രതേക രൂപം ഒന്നും ഇല്ല, ഈ അടുത്തകാലതായി പലരും പല വേശത്തില്‍ ടിന്റുമോനെ കണ്ടിട്ടുണ്ട്. ഒരോ ദിവസവും നിരവധി ഫലിതം ടിന്റു മോന് പുറത്തിറക്കുന്നുണ്ട്. ടിന്റു മോന്‍ ഏതെങ്കിലും വെക്തിയില്‍ മാത്രം ഒതുങ്ങുന്നില്ല വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഫലിതത്തിന്‍റെ മൂര്‍ത്ത രൂപമായിരിക്കാം , ടിന്‍റു മോന്‍.. ടിന്റു എന്ന കഥാപാത്രത്തിന്‍റെ ഉടമസ്തവകാശത്തെ ചൊല്ലി കോടതില്‍ കേസ് നിലവില്‍ ഉണ്ട് എന്നു പറയുബോള്‍ , ടിന്‍റു മോനെ ചിലര്‍ ‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നു വേണം കരുതാന്‍. ഇത് ടിന്‍റു മോനെ ഇല്ലായ്മ ചെയ്യാനെ ഉപകരിക്കൂ..

ഡും ഡും ..!
പത്മശ്രീ അവാര്‍ഡിന് ജയറാമിനെ നിര്‍ദ്ദേശിച്ചത് തമിഴ്നാട് , കേരളത്തിലെ വിപ്ലവ സര്‍ക്കാരിന് തരം താഴ്താനെല്ലേ അറിയൂ. ഇനിയെങ്കിലും തെറ്റ് തിരുത്തട്ടെ ...!സ്വകാര്യം , ചിരി ആയുസ് കൂട്ടുക മാത്രമല്ല ആരോഗ്യത്തിനും നല്ലതാണത്രേ....!!

7 comments:

Unknown said...

സക്കറിയാ കൊള്ളാം നന്നായിട്ടുണ്ട് ....ആശംസകള്‍

ഐക്കരപ്പടിയന്‍ said...

ജഗതിയും ടിന്റു മോനും...കൊള്ളാം, തെരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ നന്നായി. എഴുത്തും നന്നായി.

പാരഗ്രാഫ് ആക്കിയിരുന്നെങ്കില്‍ വായിക്കാന്‍ സൌകര്യമായിരുന്നു. അത് പോലെ ‘ഉസ്താദ്’, ‘ചോദിച്ചാല്‍’ തുടങ്ങിയ അക്ഷരത്തെറ്റുകള്‍ തിരുത്തുക. word verification ഒഴിവാക്കുക!

parammal said...

ഐക്കരപ്പടിയന്‍, സന്ദീപ്‌.
നന്ദി ആശംസകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ..!

Unknown said...

നന്നായി എഴുതി ഇത് സക്കരിയാക്ക് മാത്രം കഴിയുന്ന കാര്യം

safar said...

gr8..keep it up...

Double Large...! said...

aadyam padmasreeyum padmabhooshanumokke aanu angeekaarathinte maana dandham ennulla chintha kalayuka......... kalaakaaran purasjkarangalkkum ethrayo uyarathilaanu.... a auyarathilekku jagathiyum ethatte....

parammal said...

അഭിപ്രായങ്ങള്‍ വിലമതിക്കുന്നു .നന്ദി