Friday, February 25, 2011

നഗ്ന ശില്‍പങ്ങളേ നഗ്ന ദൈവങ്ങള്‍ രക്ഷിക്കട്ടെ .....!!

അധ്യാപകന്‍റെ കൈ വെട്ടിയപ്പോള്‍ പോലും ഉണരാത്ത ബുദ്ധി ജീവി സമൂഹം. കുസാറ്റ് കാമ്പസിലെ സാഗര കന്യകയുടെ (സസ്യ ശില്പത്തിന്‍റെ ) മാറിടം ചേദിച്ചു കളഞ്ഞപ്പോള്‍ ഉണര്‍ന്നു, ജീവനുള്ള അധ്യാപകന്‍റെ കൈപത്തി യേക്കാള്‍ മേന്മസാഗര കന്യകയുടെ മാറിടത്തിനാണോ....? പ്രതികരണ ശേഷി നഷ്ട പെട്ടിട്ടില്ലാത്ത കുസാറ്റിലെ സ്ത്രീ സംഘടനകളുടെ പ്രതിക്ഷേദമാണ്.
സാഗര കന്യകയുടെ മാറിടം വെട്ടിമാറ്റാന്‍ നിദാനമെങ്കില്‍ തീര്‍ച്ചയായും ആ സ്ത്രീകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ലജ്ജാകരം എന്ന് പറയട്ടെ ഒരു മത രാഷ്ട്രിയ സാംസ്കാരിക സംഘടനകളും, സ്ത്രീ പക്ഷത് നിന്നില്ല.എന്ന് മാത്രമല്ല പല സ്ത്രീ സംഘടനകളും കുറ്റകരമായ മൗനം പുലര്‍ത്തുകയും ചെയ്തു.
ശിലപത്തില്‍ അശ്ലീലം ആരോപിക്കുന്നവരുടെ മനസ്സിനാണ്‌ അശ്ലീലം എന്ന് പറയാന്‍ മുഖ്യമന്ത്രിയും തെയ്യാറായിശീലത്തിനു അനുസരിച്ച് അശ്ലീലത്തെ വിലയിരുത്താന്‍ പറ്റില്ല എന്നാണ് ഭാരതിയ കലയില്‍ പ്രാവീണ്യം നേടിയ രാധ ക്രഷ്ണപിള്ളയുടെ അഭിപ്രായം .മുഖ്യ മന്ത്രി കുസാറ്റിലെ സ്ത്രീ ജീവനക്കാരെ രാക്ഷസി കളായോ...,ലജ്ജവതികളായോ....ആണ് കണ്ടിരിക്കുന്നത് .
എന്ന് വേണം കരുതാന്‍.... പ്രതികരിക്കുന്ന സ്ത്രീ കളുടെ മനസ്സ് അറിയാന്‍ മുഖ്യ മന്ത്രിയുടെ മനസ്സ് ഇനിയും പാക പെട്ടിട്ടില്ലേ .....?സ്ത്രീകളുടെ പ്രതിമകള്‍ക്ക് ഒരു കഷണം തുണി പോലും കൊടുക്കരുത് എന്നാ കാര്യത്തില്‍ ശില്പ കലാകാരന്മാര്‍ക്ക്എകാഭിപ്രായമാണ്. എം എഫ് ഹുസൈനെ പോലുള്ള ചിത്ര കലാകാരന്മാര്‍ക്കും ഇക്കാര്യത്തില്‍ രണ്ട്‌ അഭിപ്രായം ഇല്ല .മുല അശ്ലീലമാണ് എങ്കില്‍ മുലപാലും അശ്ലീലമാണ് എന്ന് ഒരു വിദ്വാന്‍ ചാനല്‍ ചര്‍ച്ചയില്‍ കാച്ചിവിടുന്നു.പല ചാനലുകളും ദിവസങ്ങളോളം ഈ വിഷയം കൈകാര്യം ചെയ്തു. പ്രതിമയുടെ മാറിടം വെട്ടിമാറ്റിയ സ്ഥിതിക്ക്ഇനിയാണ് സ്ത്രീകള്‍ പേടിക്കേണ്ടത് എന്ന് പറയാനും അവതാരകന്‍ മറന്നില്ല.
എനിക്ക് ചോദിക്കാനുള്ളത് മുലയും മുലപാലും പ്രദര്‍ശന വസ്തുക്കളാണോ ....? മനോരമയില്‍ നേരെ ചൊവ്വയില്‍ നടി ശോഭന പറയുന്നത് പോലെ അങ്ങനെത്തെ ചോദ്യങ്ങളൊന്നും ചോദിക്കരുത് എന്നാണോ ഉത്തരം.സ്ത്രീകളുടെ മാറിടം എക്കാലത്തും ഒരു വിഷയമായി നില്‍ക്കുന്നു .കേരളത്തില്‍ ചാന്നാര്‍ സമുദായം മാറ് മറക്കുന്ന അവകാശത്തിനു വേണ്ടി സമരം ചെയ്തപ്പോള്‍ അമേരിക്കയില്‍ മാറ് മറക്കലിനു എതിരായുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുകയും ബ്രാകള്‍ തെരിവിലുട്ടു കത്തിക്കുകയും
ചെയ്തത് ചരിത്രം.
മുല കരം പിരിക്കാന്‍ വന്നവര്‍ക്ക് മുമ്പില്‍ മുല ചേദിച്ചു പ്രതിക്ഷേദിച്ച സ്ത്രീയെ പോലെ മുല നോട്ടകാര്‍ക്ക് മുബില്‍ പ്രതിമ സ്വയം മുറിച്ചതാകുമോ...?അതിനു കഴിയില്ലന്നു ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ,എന്ത് കൊണ്ടാണ് ശില്‍പ കലകള്‍ നഗ്നതയില്‍ മാത്രം ഒതുങ്ങുന്നത്പ്രതിമകളെ പര്‍ദ്ദയിട്ടു മൂടണം എന്നല്ല ഇതിനു അര്‍ഥം . വിശ്വസിച്ചാലും ഇല്ലങ്കിലും മാലാഖ യെ പോലെ തൂ വെള്ള സാരിയെടുത്ത്‌ ഗോഷ്ടികാണിച്ചു
വരുന്ന യക്ഷിയെ പോലും മലബുഴയില്‍ എത്തിയപ്പോള്‍
ചേല ഊരി കാറ്റില്‍ പറത്തി...!! യക്ഷികളെ പോലും വെറുതെ വിടില്ല എന്ന് ചുരുക്കം ..!!!
സസ്യ ശില്‍പം നശിപ്പിച്ചവര്‍ക്ക് എതിരെ മാനസിക ഐക്യം പ്രകടിപിച്ചു കേരളത്തിലെ സാംസ്ക്കാരിക വകുപ്പിന്
കമ്യൂണിസ്റ്റ് ചൈനയില്‍ നടത്തിയ പോലെ ..ബ്രാ അഴിക്കല്‍ മത്സരം നടത്തുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ് ,
നമ്മള്‍ ഇനിയും പ്രതിമകളുടെ പ്രതി ബിംബം. ആവാതിരിക്കാന്‍ ശ്രമിക്കുക.

ഡും ഡും ...!!

തുണി നിര്‍മാണ കേന്ദ്രമായ തിരിപ്പൂരില്‍ നിന്നോ ,സേലത്തിനടുത്തുള്ള ഈരോഡില്‍ നിന്നോ വസ്ത്രങ്ങള്‍ വളരെ വില കുറഞ്ഞു കിട്ടും

എന്ഡോ സള്ഫാന്: ഇതിനു തീ കൊടുക്കുക ഇത് ആളിപടരട്ടെ ....!!


എന്‍റെ നാടങ്ങനെയാണ്‌... കരിമ്പനയും ,തെങ്ങും ,നെല്‍വയലുകളും,
തോടും ,പാടവും , കുളവും ,പുഴകളും കുന്നുകളും ,നിറഞ്ഞ സുന്ദരനാട് .
കൃഷിയിടങ്ങള്‍ ചുരുങ്ങുബോഴും ഞങ്ങള്‍ പാലക്കാട്ടുകാര്‍ നെല്‍ ക്രഷിക്ക് നല്ല പ്രാധാന്യം നല്‍കിയിരുന്നു.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ ..ചെറുമീനുകളും, തവളകളും അട്ടകളും ഞണ്ടും നീര്‍ക്കോലിയും മറ്റും
ധാരാളം ഉണ്ടായിരുന്നു.ഇന്ന് ഇവര്‍ ഇല്ല ..!
എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ആദ്യം ദുരന്തം നേരിട്ടത് ഇവരായിരുന്നു.
ഇവര്‍ക്ക് മതമോ ..? ജാതിയോ ..? സംഘ ടനകള് ...ഒന്നും ഇല്ലാത്തതുകാരണം ഇവര്‍ നാട് നീങ്ങിയത് ആരും അറിഞ്ഞില്ല ...!
ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന മണ്ണിര (ഞാഞ്ഞൂല്‍) തന്‍റെ ശരീരത്തിന്‍റെ പാതിയിലേറെ ഭാകം മനുഷ്യര്‍ മുറിചെടുക്കുമ്പോഴും, ഉള്ള ശരീരവുമായി പരിഭവമില്ലാതെ മണ്ണിലേക്ക് ആഴ്ന്നു പോകുന്ന മണ്ണിര...
മനുഷ്യ പറ്റില്ലാത്ത മനുഷ്യരെ ഇവരായിരുന്നോ കീടങ്ങള്‍ ....!ഇന്ന് മണ്ണിരയെ ഇല്ല...,
ഉള്ള മണ്ണിര ലാഭ കൊതി മൂത്ത മനുഷ്യര്‍ പാലിലും ഐസ് ക്രീമിലും കൊഴുപ്പ് കൂട്ടാന്‍ ഉപയോഗിക്കുന്നു.
മണ്ണിര മണ്ണിനെ ഫോസ്ഫറസും നൈട്രജനും ചേര്ത്ത് വളക്കൂറുള്ളതാക്കുന്നെന്നു.
പച്ചക്കറികള്‍ സുലഭമായി വളരുകയും ചെയ്തിരുന്നു.
മണ്ണിനെ അറിയാന് മണ്ണിര; വയലിനെ അറിയാന് നൊയ്ച്ചിങ്ങ എന്നൊരു ചെല്ലും നാട്ടിന്‍ പുറത്തുണ്ട്.
മണ്ണിനു അമ്ലത്തം നല്‍കിയിരുന്ന ഇത്തരം ജീവികളെ മാരകമായ വിഷം തെളിയിച്ചു കൊന്ന നമുക്ക് വിലപിക്കാന്‍ പോലും അവകാശമില്ല ..!നമ്മുടെ കൃഷിയിടങ്ങളില്‍ ഇത്തരം വിഷ പദാര്‍ഥങ്ങള്‍ തെളിക്കെണ്ടാതുണ്ടോ ...?
ചെറു ജീവികളുടെയും പ്രാണികളുടെയും ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ തലക്കല്‍ കത്തിവെച്ചു എന്ത് നാം നേടി ...?
ഒരു കൂട്ടം രോഗങ്ങള്‍ അല്ലാതെ ..എന്ഡോ സള്ഫാന് മൂലം മനുഷ്യരില്‍ കാണുന്ന.
ജനിതക വൈകല്യങ്ങള്‍ ആരും കേള്‍ക്കാത്ത പുതിയ പുതിയ രോഗങ്ങള്‍ ...
ജീവച്ഛവമായ എത്ര ജീവിതങ്ങള്‍ ...
എന്ഡോ സള്ഫാന് ഒരുപാട് ജീവനുകള്‍ അപഹരിച്ചു കൊണ്ട് പോകുമ്പോള്‍ ജനങ്ങളുടെ തൊലികട്ടി അറിയാന്‍ നുള്ളി നോവിക്കുകയാണ് ഭരണാതികാരികള്‍ .നമ്മുടെ പുഴകളും, തോടുകളും
വിഷമയമാക്കിയവര്‍ പൗരന്‍റെ ജീവിക്കാനുള്ള അവകാശതിനുമേല്‍ മൂക്ക് കയറിടുന്നത്‌ കാണാതിരുന്നു കൂടാ ...!!
യൂറോപ്പ് ആസ്ത്രേലിയ ന്യൂസിലാന്റ്ടു അനേകം ഏഷ്യന്‍ രാജ്യങ്ങള്‍ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടുത്തകാലത്ത് ആയി അമേരിക്കയും .എന്നിട്ടും എന്ത് കൊണ്ട് ഇന്ത്യ നിരോധിക്കാന്‍ തെയ്യാര്‍ ആകുന്നില്ല .ഇത് ഗൗരവ മായി കാണണം ...!
വര്‍ണ്ണ ശബളമായ ഒരു ലോകത്തെ പൊലിപ്പിച്ചു കാട്ടുന്ന ദ്രശ്യ ചാനലുകളും വൈകിയാണ് എങ്കിലും എന്ഡോ സള്ഫാന്‍ എതിരെ ..
പ്രതികരിക്കാന്‍ തുനിഞ്ഞതില്‍ സന്തോഷം ...!!ജീവിത സഹായഹ്നത്തിന്‍റെ വെള്ളക്കീര് അവര്‍ക്ക് മുബില്‍ വിടര്‍ന്നു നില്‍ക്കുമ്പോഴും അവര്‍ പ്രതീക്ഷയുടെ കിനാവ്‌ കാണാന്‍ ആഗ്രഹിക്കുന്നു.ഈ നിലവിളികളും കണ്ണ് നീരും കണ്ടില്ലാന്നു നടിക്കരുത്, നാം മനുഷ്യരാണ് മനുഷ്യ പറ്റു ഉണ്ടാകണം.മാരക കീട നാശിനി തെളിയിച്ചത് കൊണ്ട് ..
നാളുകള് ഏറെയായീ തീരാ ദുരിതം അനുഭവി ക്കുന്നവ രുടെ ..കണ്ണില്‍ നിന്നും കണ്ണ് നീരിനു പകരം ചോരയോലിക്കുമ്പോള്‍ നിസ്സംഗരായി ജീവിച്ചു പോകരുത് ...!!നാം ചിതറിയവരാന് അത് കൊണ്ടാണ് നമ്മുടെ ശബ്ദങ്ങള്‍ പ്രധിധ്വനി ഉണ്ടാക്കാതെ മരിച്ചു പോകുന്നത്.നമുക്ക് സത്യങ്ങള്‍ പറയാം ശബ്ദമില്ലാതവ്ര്‍ക്ക് വേണ്ടി ശബ്ദിക്കാം...!!
***


ഡും ...! ഡും ...!!


സഖാവ് മണ്ണിര വര്‍ഷങ്ങള്‍ക്ക് മുംബ് പാബ് കടിയേറ്റു മരിച്ച വ്യക്തിയോട് പറഞ്ഞത് ഇന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല..! "എന്‍റെ, വര്‍ഗ്ഗത്തോട്‌ കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് ....അതെ "നമുക്ക് ഈ കീടങ്ങളെ വെറുതെ വിടാം ...
ഇന്ത്യയിലെ ചില ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രഭുക്കലാണ് യഥര്‍ത്ഥ കീടങ്ങള്‍ എന്ന് തിരിച്ചറിയുക ....!!

ഒരാശ്രയത്തിനായി....ആലംബനത്തിനായി....



കുഞ്ഞിളം കണ്ണില്‍ പൂത്തിരി കത്തുന്നത് കാണാന്‍ അമ്മമാര്‍ക്ക് അല്ലാതെ ആര്‍ക്കു കഴിയും .കുഞ്ഞു കരയുമ്പോള്‍ അമ്മ മനസ്സ് കരയാറില്ലേ ....!കുഞ്ഞുങ്ങളുടെ മൗനതതിന്‍റെയും, നിലവിളികളുടെയും ഭാഷ അമ്മക്ക് മാത്രമല്ലേ അറിയൂ ...അച്ഛന്‍റെ കൈ പിടിച്ചു നടക്കാത്ത ഒരു ബാല്യം ഉണ്ടോ നമുക്ക് . പൊള്ളുന്ന വെയിലിലും എല്ല് കോച്ചുന്ന തണുപ്പിലും മാതാവിന്റെ മാറിടം സുരക്ഷിതമായിരുന്നില്ലേ ....?
സമകാലിക സമൂഹത്തില്‍ ഇനിയും അവസാനിക്കാത്ത തുടരുന്ന വാര്‍ത്തയായി വൃദ്ധ ജനങ്ങളുടെ ആരിലും നൊമ്പരപെടുത്തുന്ന കാഴ്ചകളും വര്‍ത്തമാനവും നമ്മെ .,അസ്വസ്തരാക്കുന്നില്ലേ..അമ്മമാരുടെ വ്യഥയും, വ്യാധിയും മനസ്സിലാക്കി കരസ്പര്‍ശവും,സ്നേഹലാളനകളും നല്‍കേണ്ട മക്കള്‍ ..ആട്ടും തുപ്പും ,തൊഴിയും നല്‍കുന്ന കാഴ്ച്ച ...!
സംസ്ക്രതിയേ ധിക്കരിച്ചും , സംസ്ക്കാരത്തെ നിഗ്രഹിച്ചുമുള്ള ജീവിതത്തില്‍ അമ്മയുടെ വില 'വട്ട പൂജ്യം' . വിവാഹം ഉള്‍പെടുന്ന ചടങ്ങുകള്‍ക്കും ,മറ്റു ആഘോഷങ്ങള്‍ക്കും.ചില അമ്മാരെങ്കിലും മാറ്റി നിര്ത്ത പെടുന്നു. ഇങ്ങനെയുള്ള നിമിഷങ്ങളില്‍ അമ്മമാരുടെ നിസ്വാര്‍ത്ഥ ഹ്രദയം ഉരുകിഒലിക്കുന്നുണ്ടാകില്ലേ....?
കൂട്ടു കുടുംബ സംവിധാനം നാമവശേഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് സ്വന്തം മാതാ പിതാക്കളും അധിക പറ്റോ ...?
സാംസ്ക്കാരിക ശൂന്യതയുടെ ആധുനിക പരിസരത്തില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ലിനെ സത്യമാക്കി ഇവിടെയും അമ്മ തോറ്റു പോകുന്നു.
തോല്‍പ്പിക്കുന്നവരോ....പ്രതീക്ഷയും സ്വപ്നവുമായ സ്വന്തം മക്കള്‍...
കോഴിക്കൂടും ആട്ടിന്‍ കൂടും പൊളിച്ച് കോഴിയെയും ആടിനെയും കൊണ്ടുപോകുന്ന കുറുക്കന്മാരുടെ കാലം അല്ല ഇന്ന് ...ഇന്നും കോഴിയും ആടും വളരെ കുറവാണ് ..
ഇന്ന് ഇത്തരം കൂടുകളില്‍ പ്രായം ചെന്ന മനുഷ്യ ജന്മങ്ങളെ കണ്ടാല്‍ അത്ഭുത പെടേണ്ട ....അത്തരം വാര്‍ത്തകളാണ് ഇന്നത്തെ ചുറ്റു പാടില്‍ നിന്നും കേള്‍ക്കുന്നത്.
കിറുക്കന്‍ മാരായ മക്കളാണ് ഇത് ചെയ്യുന്നത്. മക്കളാണത്രെ മക്കള്‍ ...!!
ഭക്ഷണവും, വസ്ത്രവും, സ്നേഹവും നല്‍കാതെ രോഗികളായി മാറിയ മാതാപിതാക്കള്‍ക്ക് മുബില്‍ കാഴ്ചക്കാരായി മക്കള്‍ മാറാന്‍ മാത്രം ഇവര്‍ കുഞ്ഞു നാളില്‍ കുടിച്ച മുലപാലില്‍...എന്‍ഡോ സള്‍ഫാന്‍ കലര്‍ന്നിരുന്നോ ...? എന്‍ഡോ സല്ഫാനെക്കാളും. വിഷമുള്ള മനസ്സല്ലേ ഈ ക്രൂരത കാണിക്കുന്നവര്‍ക്ക്.
രോഗികളായ മാതാപിതാക്കള്‍ ...പായയില്‍ മൂത്രമൊഴിച്ചതിന്‍റെ പേരിലും മറ്റും പുരയില്‍ നിന്നും പുറത്താക്കി ആടുമാടുകളുടെ .തൊഴുത്തില്‍കിടത്തുബോഴും
മനസ്സില്‍ നൊമ്പരങ്ങളുടെ കടലിരമ്പുബോഴും, പ്രതീക്ഷയോടെ മക്കളുടെ സ്നേഹം പ്രതീക്ഷിച്ചു ആ അമ്മ ഹ്രദയം നേര്ച്ചയോടെ കാത്തിരിക്കുനുണ്ടാകും...!
ചില വീടുകളില്‍ കാലം രോഗികളാകി മാറ്റിയ മാതാപിതാക്കളുടെ മലവും , മൂത്രവും എല്ലാം എടുക്കുന്നത് നേഴ്‌സുമാരാണ്.ഇവിടെ ഹോം നേഴ്‌സ് എന്ന പ്രസ്ഥാനം അത്രെയേറെ വളര്‍ന്നിരിക്കുന്നു നമ്മുടെ ഗ്രാമങ്ങളില്‍ പോലും കൂണ് പോലെ ആധുനിക സജ്ജീകരണങ്ങള്‍ ചെയ്ത വൃദ്ധ സദനങ്ങള്‍....
വീടും ,സമൂഹവും പുറം തള്ളുന്നവരെ സഹായിക്കാന്‍ സാമൂഹിക സന്നദ്ധ സംഘടനകള് ഒത്തിരി യുള്ള കാലം .....പക്ഷെ സ്വന്തം മക്കള്‍ കാഴ്ചക്കാര്‍ ...!!
ഇവിടെ സ്നേഹമുണ്ടോ ...? നന്മയുണ്ടോ ...?



ഡും ഡും ..!!


മാതാപിതാക്കളെ പരിപാലിക്കാന്‍ തയ്യാറാകാത്ത മക്കളേ....നിര്‍ബന്ധിത . 'തോട്ടിപണി' യെടുപ്പിക്കണം അങ്ങനെയെങ്കിലും ആ കുട്ടികാലം ഓര്മ വന്നാലോ ........? ഇതിനു വേണ്ടിയുള്ള നിയമ നിര്‍മ്മാണം നടത്താന്‍ അധികാരികള്‍ ശ്രമിക്കട്ടെ ...!!

പുരുഷ പീഡനം: സ്ത്രീകളേ പേടിച്ച് ജനമിത്രം ...!

സ്ത്രീകളാല്‍ പീഡിപ്പിക്കപ്പെടുന്ന യുവാക്കളടക്കമുള്ളവര്‍ക്ക് പുതിയ കൂട്ടായ്മ ..! ജനമിത്രം ജനകീയ
നീതിവേദി എന്ന പേരില്‍ പ്രവര്‍ത്തനം ആരഭിച്ചുമാസങ്ങളായി . ജന മിത്രം പ്രവര്‍ത്തകരുടെ കോഴിക്കോട്
കൂട്ടായ കഴിഞ്ഞ ദിവസം ചില ചാനലുകള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്‍റെ ഓര്‍മകളുടെ ശേഖരത്തിന്‍റെചുവപ്പ് നാട താനേ അഴിഞ്ഞു .ഒരു നിയമ പരി രക്ഷയും സാമൂഹിക പിന്തുണയും ഇല്ലാതിരുന്ന കാലത്തുംപുരുഷന്മാരെ മുട്ട് കുത്തിക്കുന്ന വനിതകള്‍ ഉണ്ടായിരുന്നു നാട്ടിന്‍ പുറത്ത്‌. അതില്‍ ഒരാളാണ് ജമീലാത്ത ,ജമീലാത്തെയെ പോക്കര്‍ മൂന്ന് മൊഴിയും ചൊല്ലി ...!!
മൂന്നല്ല.. മുന്നൂര്‍ മൊഴി ചൊല്ലിയാലുംഞാന്‍ പോക്കരെ വിട്ടു പോകില്ലന്നു ജമീലാത്ത ഉറക്കെ പറയുന്നുണ്ട്.
ജമീലാത്തയെ ജമീലാത്തയുടെ വീട്ടിലേക്കു അയക്കുന്നതിനു വേണ്ടി ജമീലാത്ത മുന്നിലും പോക്കര്‍ പിന്നിലും
നടക്കുന്ന ഈ യാത്രയില്‍ കാഴച്ചക്കാര്‍ ഏറെയാണ്‌. ജമീലത്തെ യെ ബസ്‌ കയറ്റി വിടുന്ന രണ്ടാമത്തെ രംഗം
ആരിലും ചിരി പടര്‍ത്തും .ജമീലത്തയെ പോക്കര്‍ ബസിന്‍റെ മുന്നിലെ ഡോറിലൂടെ കയറ്റി വിട്ടാല്‍ ബസിന്‍റെ
പിന്നിലൂടെയുള്ള ഡോറിലൂടെ ഇറങ്ങും . ബസിന്‍റെ പിന്നിലൂടെയുള്ള ഡോറിലൂടെ കയറ്റി വിട്ടാല്‍ ബസിന്‍റെ
മുന്നിലൂടെയുള്ള ഡോറിലൂടെ ഇറങ്ങും .കാണുന്നവര്‍ക്ക് ഇത് ഒരു രസമാണല്ലോ...?
ഈ രസം ശകാരങ്ങള്‍ക്കും, മര്‍ദനങ്ങള്‍ക്കുമിടയില്‍ കുറെ സമയം നീണ്ടു നിന്നു. ജമീലാത്ത ഉടുമുണ്ട്പൊക്കി
തെറി പറയാന്‍ തുടങ്ങിയപ്പോള്‍.... പോക്കര്‍ തോറ്റതായി കണ്ടു നിന്ന ജനം പ്രഖ്യാപിച്ചു...!
മദ്യപാനിയായ പോക്കറിന്‍റെ വിഷയം പള്ളിയോ ..,നാട്ടു പ്രമാണിമാരോ ഏറ്റു എടുക്കാത്തതുകാരണം .
മൊഴി ചൊല്ലി വര്‍ഷങ്ങള്‍ ശേഷവും അവര്‍ ഇന്നും സുഖമായി ജീവിക്കുന്നു, ഇന്ന് പോക്കര്‍ മദ്ധ്യം കുടിക്കില്ല..!! ഭാര്യയെ തൊഴിക്കില്ല ...!!ഇതിനു കാരണം കോടതിയോ സ്ത്രീ പക്ഷ നിയമങ്ങളോ അല്ല ....
ജമീല താത്തയുടെ നിശ്ചയ ദാര്ഡ്യം ഒന്ന് മാത്രമാണ് ...!

സ്ത്രീകള്‍ക്കിടയില്‍ ക്രിമിനല്‍ സ്വഭാവവും, തട്ടിപ്പും, വഞ്ചനയുമൊക്കെ ചില പുരുഷന്‍മാരെപ്പോലെ വളര്‍ന്നുവരികയാണെന്നും ഗാര്‍ഹിക പീഡനത്തില്‍ സ്ത്രീക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും സംരംക്ഷണം വേണമെന്നും ജനമിത്രം പ്രവര്‍ത്തകര്‍ ആവശ്യപെട്ടു. സ്ത്രീകളുടെ പീഡനം അനുഭവിക്കുന്നവര്‍ക്ക് ആരും സഹായത്തിനില്ലെന്നും പോലീസും, കോടതിയുമൊക്കെ സ്ത്രീകളുടെ വാദം മാത്രമാണ് നടക്കുന്നതെന്നും കൂട്ടായ്മയില്‍ ചിലര്‍ തുറന്നു പറഞ്ഞു , ഈ കാരണങ്ങള്‍ കൊണ്ടാണ് ജന മിത്രം ഇന്ന കൂട്ടായ്മ രൂപികരിക്കാന്‍ ഇടയായത് എന്ന് ജന മിത്രം നേതാക്കളുടെ ഭാഷ്യം ..! കൊഴോക്കോട് ഒരുമിച്ചു കൂടിയ ജനമിത്രം പ്രവര്‍ത്തകര്‍ അവരുടെ ദുഃഖം പറയാന്‍ മറന്നില്ല ...!കാമുകന്‍റെ കൂടെ കഴിയുന്ന
ഭാര്യക്ക് ഞാന്‍ എന്തിനു ചെലവ് കൊടുക്കണം എന്ന് പറഞ്ഞു കോടതിയെ പഴിക്കുകയാണ് ഒരാള്‍ ..
കാമുകന്‍റെ കൂടെ താമസിക്കുന്ന ഭാര്യക്കും കാമുകന്‍റെ കുട്ടിക്കും രണ്ടായിരം രൂപ ചെലവ് കൊടുക്കാന്‍
കോടതി കല്‍പ്പിച്ചത് എന്ന് ഒരു വൃദ്ധന്‍ ...!!

കോടതി വിധികളുടെ ആനുകൂല്യം മുതലെടുത്ത്‌ ചില സ്ത്രീകള്‍
'സ്ത്രീ പീഡനം' എന്ന ഉമ്മാക്കി കാണിച്ചു വിരട്ടാര്‍ ഉണ്ട് എന്ന കാര്യം സത്യമാണ് എന്തുകൊണ്ട് അക്കാര്യം
'വിക്കിലീക്സ്' പുറത്ത്‌ വിട്ടില്ല എന്നൊന്നും എന്നോട് ചോതിക്കരുത്.

ചില കോടതി വിധികള്‍ കോമഡി പടം കണ്ട സുഖം തരും.പുരുഷ പീഡനം ആയാലും ,സ്ത്രീ പീഡനം ആയാലും, ഇവര്‍ക്കിടയില്‍ യാതന അനുഭവിക്കുന്നത് കുട്ടികളാണ് എന്ന കാര്യം അവര്‍ മറക്കുന്നു. കൂതറകള്‍ വാഴുന്ന കോടതിയിലേക്ക് കുട്ടികളേ എത്തിക്കേണ്ടാതുണ്ടോ...?എന്ന് മാതാ പിതാക്കള്‍ രണ്ടു വെട്ടം ചിന്തിക്കട്ടെ ...!! അലഹബാദ് കോടതി ബാബരി മസ്ജിദ് നില നിന്ന സ്ഥലം മൂന്ന് കഷണം ആക്കാന്‍ തീരുമാനിച്ചത് . ഇതാണ് ഈ സിവില്‍ കേസില്‍ 60 കൊല്ലം കൊണ്ട് എത്തിച്ചേര്‍ന്ന തീര്‍പ്പ് ...!! ഇത്തരം രീതിയില്‍ വീതം വെക്കുന്നതിന്‍റെ ഭാഗമാവാന്‍ കുട്ടികളെ എറിഞ്ഞു കൊടുക്കരുത് .! ഇന്നലെ സുഹ്രത്ത്,ആഷിഫ്‌ പറഞ്ഞു അവന്‍റെ നാട്ടില്‍ അയല്‍വാസികള്‍ തമ്മില്‍ പുരയിടത്തിന്‍റെ അതിരുകള്‍ക്ക്
വേണ്ടി തര്‍ക്കം ഉണ്ടായന്നും രണ്ടു അധിരുകള്‍ക്കിടയില്‍ ഒരു കിണര്‍ ഉണ്ട് . നാട്ടുകാര്‍ മുന്‍ കയ്യടുത്തു കിണര്‍ രണ്ടു വീട്ടുകാര്‍ക്കുമായി വീതിച്ചു കൊടുത്തു .....!!ഒരു വീട്ടുകാര്‍ പാതി കിണര്‍ കുടിവെള്ളത്തിനും മറ്റേ വീട്ടുകാര്‍ പാതി കിണര്‍ കക്കൂസ് ടാങ്കും പണിയാനത്രേ ഉദ്ദേശിക്കുന്നത് ....!!!


നമുക്ക് വേണ്ടത് സ്ഥായിയ പരിഹാരമാണ് സ്ത്രീക്കും പുരുഷനും തുല്യ നീതി കൈവരേണ്ടതുണ്ട്.ഒന്നുകില്‍ അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് .അല്ലങ്കില്‍ അമ്മ കൊമ്പത്ത് അച്ഛന്‍ വരമ്പത്ത് ഈ നിലപാട് തിരുത്തേണ്ടതുണ്ട്. ഇത് കേവലം സ്ത്രീയുടെയോ പുരുഷന്‍റെയോ വിഷയമല്ല ..! കുടുംബത്തിന്‍റെ ,സമൂഹത്തിന്‍റെ പ്രശനമാണ് ..!


ഡും ഡും ...!

പുരുഷന്‍മാരെ പീഡിപ്പിക്കുന്ന സ്ത്രീകളോട് ഒരു കാര്യം പറയട്ടെ ...! ജന മൈത്രി പോലീസ് കാരന്മാര്‍ക്കിടയിലും ജനമിത്രത്തിന്‍റെ ആളുകള്‍ ഉണ്ടാകും അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ...!!!
സ്വകാര്യം : സിംബാബ്വെയില് സ്ത്രീകള് പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൂടി വരുന്നത്രേ (വാര്‍ത്ത )
എന്നാണാവോ ഈ നല്ല കാലം കേരളത്തില്‍ വരാന്‍ പോകുന്നത്. :)

വിദ്യാഭ്യാസ പരിഷ്കരണം: വിദ്യാധനവും കള്ളനാണയങ്ങളും.


വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റത്തിന് വേണ്ടി നിയോഗിച്ച ലിഡ ജേക്കബ് കമ്മീഷന്
സംസഥാന സ൪ക്കാരിന് മുബില്‍ സമ൪പ്പിച്ച നി൪ദ്ദേശങ്ങള്‍ ‍ വിദ്യാഭ്യാസ മേഖലയെ പ്രതീക്ഷയോടെയും,
ആശങ്കയോടെയും, വീക്ഷിക്കുന്നവ൪ വിലയിരുത്തേണ്ടതുണ്ട്. ദേശിയ പാഠ്യപദ്ധതിക്ക് അനുസൃതമായി
സംസ്ഥാന പാഠ്യപദ്ധതി തെയ്യാറാക്കുക, ഇപ്പോള്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്ക്ക് സ൪ക്കാ൪
നിബദ്ധനകള്‍ ഉള്പ്പെടുത്തികൊണ്ട് അംഗീകാരം നല്കുക..! വിദ്യാലയ പ്രവേശനത്തിന് വേണ്ടി
രക്ഷിതാക്കളില്‍ നിന്ന് തലവരിപ്പണമോ..? ,സംഭാവനെയോ,പിരിക്കാ൯ പാടില്ലന്നും കമ്മീഷ൯ പറയുന്നു.
സ്വാകാര്യ വിദ്യാഭ്യാസ ലോപിയെ തകര്‍ക്കുന്ന തരത്തില്‍ ‍ ഉള്ള നിര്‍ദ്ദേശങ്ങളാണു‍ കമ്മീഷന്‍
സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുള്ളത് ഇനി കാണേണ്ടത് സ്വകാര്യലോപി ഉയര്‍ത്തുന്ന വെല്ലു വിളി
മറികടന്ന് കമ്മീഷന്‍ ‍ ശുപാര്‍ശകള്‍ ‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമോ...?എന്നതാണ്.
"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം" കേരളത്തിലേ ഏറിയ വിദ്യാലയങ്ങളിലേ ചുമരുകളിലും
ബ്ലാക്ക് ബോര്‍ഡുകളിലും വിദ്യാര്ഥികളുടെ മനസ്സിലും .എഴുതാതയും
പതിഞ്ഞ സന്ദേശം ഫ്ലക്സ് ബോര്‍ഡുകളീല്‍ വര്‍‍ണാഭമായി എഴുതിവെച്ച സ്വകാര്യ
അണ്ണ്‍ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങള്‍ ‍ വിദ്യാര്‍തികളുടെ സ്ക്കൂള്‍‍ പ്രവേശനത്തിനും,
അധ്യാപക നിയമനത്തിനും ലക്ഷങ്ങളാണ് മാനേജ്മെന്റ്കള്‍ കോഴവാങ്ങുന്നത്.
കോഴ വാങ്ങി നിയമിക്കപെട്ട അധ്യാപകര്‍ക്ക് ശബളം കൊടുക്കുന്നത് പൊതു ഖജനാവില്‍ നിന്നും.
വിദ്യ നുകരാനും ,പകരാനും സ൪വ്വദനവും നല്‍കേണ്ട അവസ്ഥ നമ്മുടെ വിദ്യാഭ്യാസ
മേഖലയുടെ ജീ൪ണ്ണതയാണ് കാണിക്കുന്നത്.
ഇനിയും ജനിച്ചിട്ടില്ലാത്ത കുട്ടിക്ക് മതാവിന്‍റെ ഗര്‍‍ഭ പാത്രത്തില്‍ ‍ വെച്ചു തന്നെ വിദ്യാഭ്യാസം
നല്‍കുവാനും അതിനു വേണ്ട ആഹാരവും ധൈര്യവും നല്‍കാന്‍ സ്വകാര്യ വിദ്യാലയങ്ങള്‍‍
തെയ്യാറാണ്, എല്‍ ‍. കെജി യില്‍ അഡ്മിഷന്‍ ‍ നേടാന്‍ മുപ്പതിനായിരം ,മുതല്‍ രണ്ട് ലക്ഷം രൂപ
വരെയാണ് കോഴ വാങ്ങുന്നത് , സംഭാവന എന്ന അലങ്കാര പേരില്‍ ‍ ആണ് ഈ കൃത്യം നടക്കുന്നത്
ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മെച്ചപെട്ട വിദ്യാഭ്യാസം നിശേദിക്കുന്ന അവസ്ഥ വിദ്യാഭ്യാസ
മേഖല നേരിടുന്ന വെല്ലു വിളിയാണ്,വിദ്യാഭ്യാസ കച്ചവട വല്ക്കരിക്കപെടുന്നതിന്റെ ഭാഗമായി
വിദ്യാധനം പാവപ്പെട്ട കുട്ടികള്ക്ക് ലഭിക്കാതെ പോകുന്നു. നമ്മുടെ സംസ്ക്കാരവും പൈതൃകവും
സംരക്ഷിക്കാന്.. എല്ലാ വിഭാകം ജനങ്ങള്ക്കും .വിദ്യാഭ്യാസം നേടാന്‍ സാഹചര്യം ഒരുക്കണം.
കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇക്കണക്കിന് മുന്നോട്ട് പൊയാല്‍ ഇനി സമൂഹത്തില് നിന്നും,
ഒന്നും പ്രതീക്ഷിക്കാനില്ല...നെറി കെട്ട സംസ്ക്കാരത്തിന്റെ വൃത്തികെട്ട വക്താക്കളായി ,
വരും തലമുറ മാറും..പാഠ്യ പദ്ധതിയോടപ്പം പാഠ്യതര പ്രവര്‍ത്തനങ്ങളും കുറ്റമറ്റതാകണം.
കലാ കായിക വേദികളില്‍ ‍ പണമില്ലാത്തതിന്റെ പേരില്‍ മാത്രം പങ്കെടുക്കാന് കഴിയാത്തവരേയും,
കിടപ്പാടം പോലും നഷ്ടപ്പെടുത്തി കലാ കായിക മേളകളില്‍ കഴിവ് പ്രകടിപ്പിക്കുന്നവരേയും,
സഹായിക്കാന്‍ സര്‍ക്കാര്‍ ‍ മുന്നോട്ട് വരണം. ഹൈസ്ക്കൂള്‍ തലം വരേയുള്ള സൗജന്യ വിദ്യാഭ്യാസത്തോടപ്പം ,
കലാ കായിക വിഷയങ്ങളില്‍ ‍ അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികളെ സഹായിക്കാനും,
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ‍ നല്കുവാനും ,പുതിയ സംവിധാനങ്ങള്‍ ‍ ഏര്‍പ്പെടുത്തണം.
യുവജനോത്സവ വേദികളില്‍ ‍ ഐശ്വര്യയെ പോലുള്ള കുട്ടികളൂടെ കണ്ണുനീര്‍ ഇനിയും പൊഴിയാതിരിക്കട്ടെ...
ധനികരും ദരിദ്രരും തമ്മില്‍ ഉള്ള അന്തരം വര്‍‍ദ്ധിക്കുന്ന സാമൂഹിക ചുറ്റുപാടില്‍ ‍ ഇതിന്‍റെ
ദുരിത ഫലം വിദ്യാര്‍ഥികളെ വൃണപ്പെടുത്താതിരിക്കാന്‍ ‍ വിദ്യാഭ്യാസ വകുപ്പ് ക്രിയാത്മകമായി ഇടപ്പെടണം.
ലിഡ ജേക്കബ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ ‍ ഒന്നാണ് അധ്യാപന നിയമനത്തിന് മുംബ് അധ്യാപകര്‍ പരീക്ഷയെ
അഭിമുഖീക്കരിക്കണം എന്ന വിവാദ നിര്‍ദ്ദേശം, അധ്യാപക സംഘടനകള്‍‍ ഭിന്നമായ അഭിപ്രായമാണ്
ഈ വിഷയത്തില്‍ ‍ പ്രതികരിച്ചത്. അധ്യാപകര്‍ ‍ നിരന്തരം പരീക്ഷകള്‍ക്ക് വിധേയരായാണ്
അധ്യപനത്തിന് പ്രാപ്ത്തരാകുന്നത്. അധ്യാപന നിയമനത്തിന്മുംബ് ഉള്ള ഒരു എഴുത്ത് പരീക്ഷയിലൂടെ
അധ്യാപകന്‍റെ എല്ലാ നൈപുണ്യവും തിരിച്ചറിയാന്‍ കഴിയില്ല എന്നാണ് ഒരു വിഭാഗം വാദം .
അധ്യാപകര്‍ പരീക്ഷയെ ഭയക്കുന്നില്ല എന്നും, വികലമായ പാഠ്യപദ്ധതി തയ്യാറാക്കി
വിദ്യാഭ്യാസ നിലവാര തകര്‍ച്ചക്ക് കാരണമായവര്‍ ഇത്തരത്തില്‍ പരീക്ഷ നടത്താന്‍ മുതിരുന്നതിനെ
അവര്‍ ചോദ്യം ചെയ്യുന്നു, ഒരുകാര്യം പറയാതെ വയ്യ, ടി.ടി.സി, ബി.എഡ്, പോലുള്ള
ബിരുദങ്ങളില്‍ ‍ അധ്യാപക വിദ്യാര്‍ഥികളെ പ്രവേശനത്തിന് വെക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം
നല്‍കുകയാണ് ആദ്യം വെണ്ടത് , ഉയര്ന്ന മാര്ക്ക് അടിസ്ഥാനത്തില്‍ ‍ ആയിരിക്കണം പ്രവേശനം,
സംവരണം ഇവിടെ അഭികാമ്യമല്ല...! വിവിധ കഴിവുകള്‍ പരീക്ഷിക്കുന്നതിലും തെറ്റില്ല...!
തുടക്കം നന്നാവട്ടെ ...! അല്ലാതെ അധ്യാപന നിയമനത്തിന് മുംബായി ഒരുപരീക്ഷ അധ്യാപകരെ
അവഹേളിക്കുന്നതിന് തുല്ല്യമാണ് കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായത്
എന്ന തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് അപ്പുറം പരിഹാസമായ പരീക്ഷയായി മാത്രമെ ഇതിനെ കാണാന് പറ്റു...
മനുഷ്യ ചരിത്രത്തില്‍ ന്യൂതന വെളിച്ചം വിതറികൊണ്ട് ആവിര്‍ഭവിച്ച മതങ്ങളും,
വിദ്യാഭ്യാസത്തിന് അതിയായ പ്രധാന്യം നല്‍കി. പക്ഷെ, ഇന്ന് കേരളത്തില്‍ നടക്കുന്ന
വിദ്യാഭ്യാസ കച്ചവടത്തിന് പിന്നില്‍ മത സംഘടനകളൂടെ ലേബലില്‍ അഴിമതിക്കാരും,
ബിനാമികളും, ആണ്. മത സംഘടനകളൂടെ പ്രായോഗിക വക്താക്കള്‍ വിദ്യാഭ്യസ മേഖല
കൈകാര്യം ചെയ്യുബോള്‍ ഗുണ ദോശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട് ,
ഒറ്റക്കാര്യം മാത്രം പറയാം സര്‍ക്കാര്‍ ‍ ചിലവില്‍ അസഹിഷ്ണുത വളര്‍ന്ന് കൂടാ...
പുതിയ കാലത്തെ കാഴ്ച്കള്‍ കാണാന്‍ പഠിതാക്കള്‍‍ക്ക് കഴിയുന്നുണ്ട്. പിയാഷെ, വിഗോസ്ക്കി, ബ്രൂണര്‍, ഗാന്ധിജി എന്നീ വിദ്യാഭ്യാസ വീക്ഷകരുടെ വാദം ഇന്നത്തെ പാഠ്യപദ്ധതിയില്‍‍
ഉള്‍പ്പെടുത്തിയിട്ടുണ്ട് , അതുകൊണ്ട് മാത്രമായില്ല ..! നിലവിലെ പ്രാധാന പ്രശനം പാഠ്യ പദ്ധതിയോ ,പഠിതാവോ , അധ്യാപകരോ അല്ല ഇവര്‍ക്ക് ചൂറ്റുമുള്ള പ്രകടമായ നിഴലുകളാണ് ,



ഡും ഡും ...!

കേരളത്തില്‍ ഏറെ ച൪ച്ച ചെയ്യപ്പെട്ട ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ നി൪ദ്ദേശമായിരുന്നു. ആണ്‍കുട്ടികളേയും, പെണ്‍കു ട്ടികളേയും ഇടകല൪ത്തി ഇരുത്തി പഠിപ്പിക്കുക എന്നുള്ളത് ....!
ദരിദ്ര,ധനിക വിദ്യാ൪ത്തികളെ ഇട കല൪ത്തി പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാ൯ നി൪ദ്ദേശിക്കാന്‍ ഇവിടെ ആരും ഇല്ലേ....???