Friday, February 25, 2011

വിദ്യാഭ്യാസ പരിഷ്കരണം: വിദ്യാധനവും കള്ളനാണയങ്ങളും.


വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റത്തിന് വേണ്ടി നിയോഗിച്ച ലിഡ ജേക്കബ് കമ്മീഷന്
സംസഥാന സ൪ക്കാരിന് മുബില്‍ സമ൪പ്പിച്ച നി൪ദ്ദേശങ്ങള്‍ ‍ വിദ്യാഭ്യാസ മേഖലയെ പ്രതീക്ഷയോടെയും,
ആശങ്കയോടെയും, വീക്ഷിക്കുന്നവ൪ വിലയിരുത്തേണ്ടതുണ്ട്. ദേശിയ പാഠ്യപദ്ധതിക്ക് അനുസൃതമായി
സംസ്ഥാന പാഠ്യപദ്ധതി തെയ്യാറാക്കുക, ഇപ്പോള്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്ക്ക് സ൪ക്കാ൪
നിബദ്ധനകള്‍ ഉള്പ്പെടുത്തികൊണ്ട് അംഗീകാരം നല്കുക..! വിദ്യാലയ പ്രവേശനത്തിന് വേണ്ടി
രക്ഷിതാക്കളില്‍ നിന്ന് തലവരിപ്പണമോ..? ,സംഭാവനെയോ,പിരിക്കാ൯ പാടില്ലന്നും കമ്മീഷ൯ പറയുന്നു.
സ്വാകാര്യ വിദ്യാഭ്യാസ ലോപിയെ തകര്‍ക്കുന്ന തരത്തില്‍ ‍ ഉള്ള നിര്‍ദ്ദേശങ്ങളാണു‍ കമ്മീഷന്‍
സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുള്ളത് ഇനി കാണേണ്ടത് സ്വകാര്യലോപി ഉയര്‍ത്തുന്ന വെല്ലു വിളി
മറികടന്ന് കമ്മീഷന്‍ ‍ ശുപാര്‍ശകള്‍ ‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമോ...?എന്നതാണ്.
"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം" കേരളത്തിലേ ഏറിയ വിദ്യാലയങ്ങളിലേ ചുമരുകളിലും
ബ്ലാക്ക് ബോര്‍ഡുകളിലും വിദ്യാര്ഥികളുടെ മനസ്സിലും .എഴുതാതയും
പതിഞ്ഞ സന്ദേശം ഫ്ലക്സ് ബോര്‍ഡുകളീല്‍ വര്‍‍ണാഭമായി എഴുതിവെച്ച സ്വകാര്യ
അണ്ണ്‍ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങള്‍ ‍ വിദ്യാര്‍തികളുടെ സ്ക്കൂള്‍‍ പ്രവേശനത്തിനും,
അധ്യാപക നിയമനത്തിനും ലക്ഷങ്ങളാണ് മാനേജ്മെന്റ്കള്‍ കോഴവാങ്ങുന്നത്.
കോഴ വാങ്ങി നിയമിക്കപെട്ട അധ്യാപകര്‍ക്ക് ശബളം കൊടുക്കുന്നത് പൊതു ഖജനാവില്‍ നിന്നും.
വിദ്യ നുകരാനും ,പകരാനും സ൪വ്വദനവും നല്‍കേണ്ട അവസ്ഥ നമ്മുടെ വിദ്യാഭ്യാസ
മേഖലയുടെ ജീ൪ണ്ണതയാണ് കാണിക്കുന്നത്.
ഇനിയും ജനിച്ചിട്ടില്ലാത്ത കുട്ടിക്ക് മതാവിന്‍റെ ഗര്‍‍ഭ പാത്രത്തില്‍ ‍ വെച്ചു തന്നെ വിദ്യാഭ്യാസം
നല്‍കുവാനും അതിനു വേണ്ട ആഹാരവും ധൈര്യവും നല്‍കാന്‍ സ്വകാര്യ വിദ്യാലയങ്ങള്‍‍
തെയ്യാറാണ്, എല്‍ ‍. കെജി യില്‍ അഡ്മിഷന്‍ ‍ നേടാന്‍ മുപ്പതിനായിരം ,മുതല്‍ രണ്ട് ലക്ഷം രൂപ
വരെയാണ് കോഴ വാങ്ങുന്നത് , സംഭാവന എന്ന അലങ്കാര പേരില്‍ ‍ ആണ് ഈ കൃത്യം നടക്കുന്നത്
ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മെച്ചപെട്ട വിദ്യാഭ്യാസം നിശേദിക്കുന്ന അവസ്ഥ വിദ്യാഭ്യാസ
മേഖല നേരിടുന്ന വെല്ലു വിളിയാണ്,വിദ്യാഭ്യാസ കച്ചവട വല്ക്കരിക്കപെടുന്നതിന്റെ ഭാഗമായി
വിദ്യാധനം പാവപ്പെട്ട കുട്ടികള്ക്ക് ലഭിക്കാതെ പോകുന്നു. നമ്മുടെ സംസ്ക്കാരവും പൈതൃകവും
സംരക്ഷിക്കാന്.. എല്ലാ വിഭാകം ജനങ്ങള്ക്കും .വിദ്യാഭ്യാസം നേടാന്‍ സാഹചര്യം ഒരുക്കണം.
കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇക്കണക്കിന് മുന്നോട്ട് പൊയാല്‍ ഇനി സമൂഹത്തില് നിന്നും,
ഒന്നും പ്രതീക്ഷിക്കാനില്ല...നെറി കെട്ട സംസ്ക്കാരത്തിന്റെ വൃത്തികെട്ട വക്താക്കളായി ,
വരും തലമുറ മാറും..പാഠ്യ പദ്ധതിയോടപ്പം പാഠ്യതര പ്രവര്‍ത്തനങ്ങളും കുറ്റമറ്റതാകണം.
കലാ കായിക വേദികളില്‍ ‍ പണമില്ലാത്തതിന്റെ പേരില്‍ മാത്രം പങ്കെടുക്കാന് കഴിയാത്തവരേയും,
കിടപ്പാടം പോലും നഷ്ടപ്പെടുത്തി കലാ കായിക മേളകളില്‍ കഴിവ് പ്രകടിപ്പിക്കുന്നവരേയും,
സഹായിക്കാന്‍ സര്‍ക്കാര്‍ ‍ മുന്നോട്ട് വരണം. ഹൈസ്ക്കൂള്‍ തലം വരേയുള്ള സൗജന്യ വിദ്യാഭ്യാസത്തോടപ്പം ,
കലാ കായിക വിഷയങ്ങളില്‍ ‍ അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികളെ സഹായിക്കാനും,
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ‍ നല്കുവാനും ,പുതിയ സംവിധാനങ്ങള്‍ ‍ ഏര്‍പ്പെടുത്തണം.
യുവജനോത്സവ വേദികളില്‍ ‍ ഐശ്വര്യയെ പോലുള്ള കുട്ടികളൂടെ കണ്ണുനീര്‍ ഇനിയും പൊഴിയാതിരിക്കട്ടെ...
ധനികരും ദരിദ്രരും തമ്മില്‍ ഉള്ള അന്തരം വര്‍‍ദ്ധിക്കുന്ന സാമൂഹിക ചുറ്റുപാടില്‍ ‍ ഇതിന്‍റെ
ദുരിത ഫലം വിദ്യാര്‍ഥികളെ വൃണപ്പെടുത്താതിരിക്കാന്‍ ‍ വിദ്യാഭ്യാസ വകുപ്പ് ക്രിയാത്മകമായി ഇടപ്പെടണം.
ലിഡ ജേക്കബ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ ‍ ഒന്നാണ് അധ്യാപന നിയമനത്തിന് മുംബ് അധ്യാപകര്‍ പരീക്ഷയെ
അഭിമുഖീക്കരിക്കണം എന്ന വിവാദ നിര്‍ദ്ദേശം, അധ്യാപക സംഘടനകള്‍‍ ഭിന്നമായ അഭിപ്രായമാണ്
ഈ വിഷയത്തില്‍ ‍ പ്രതികരിച്ചത്. അധ്യാപകര്‍ ‍ നിരന്തരം പരീക്ഷകള്‍ക്ക് വിധേയരായാണ്
അധ്യപനത്തിന് പ്രാപ്ത്തരാകുന്നത്. അധ്യാപന നിയമനത്തിന്മുംബ് ഉള്ള ഒരു എഴുത്ത് പരീക്ഷയിലൂടെ
അധ്യാപകന്‍റെ എല്ലാ നൈപുണ്യവും തിരിച്ചറിയാന്‍ കഴിയില്ല എന്നാണ് ഒരു വിഭാഗം വാദം .
അധ്യാപകര്‍ പരീക്ഷയെ ഭയക്കുന്നില്ല എന്നും, വികലമായ പാഠ്യപദ്ധതി തയ്യാറാക്കി
വിദ്യാഭ്യാസ നിലവാര തകര്‍ച്ചക്ക് കാരണമായവര്‍ ഇത്തരത്തില്‍ പരീക്ഷ നടത്താന്‍ മുതിരുന്നതിനെ
അവര്‍ ചോദ്യം ചെയ്യുന്നു, ഒരുകാര്യം പറയാതെ വയ്യ, ടി.ടി.സി, ബി.എഡ്, പോലുള്ള
ബിരുദങ്ങളില്‍ ‍ അധ്യാപക വിദ്യാര്‍ഥികളെ പ്രവേശനത്തിന് വെക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം
നല്‍കുകയാണ് ആദ്യം വെണ്ടത് , ഉയര്ന്ന മാര്ക്ക് അടിസ്ഥാനത്തില്‍ ‍ ആയിരിക്കണം പ്രവേശനം,
സംവരണം ഇവിടെ അഭികാമ്യമല്ല...! വിവിധ കഴിവുകള്‍ പരീക്ഷിക്കുന്നതിലും തെറ്റില്ല...!
തുടക്കം നന്നാവട്ടെ ...! അല്ലാതെ അധ്യാപന നിയമനത്തിന് മുംബായി ഒരുപരീക്ഷ അധ്യാപകരെ
അവഹേളിക്കുന്നതിന് തുല്ല്യമാണ് കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായത്
എന്ന തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് അപ്പുറം പരിഹാസമായ പരീക്ഷയായി മാത്രമെ ഇതിനെ കാണാന് പറ്റു...
മനുഷ്യ ചരിത്രത്തില്‍ ന്യൂതന വെളിച്ചം വിതറികൊണ്ട് ആവിര്‍ഭവിച്ച മതങ്ങളും,
വിദ്യാഭ്യാസത്തിന് അതിയായ പ്രധാന്യം നല്‍കി. പക്ഷെ, ഇന്ന് കേരളത്തില്‍ നടക്കുന്ന
വിദ്യാഭ്യാസ കച്ചവടത്തിന് പിന്നില്‍ മത സംഘടനകളൂടെ ലേബലില്‍ അഴിമതിക്കാരും,
ബിനാമികളും, ആണ്. മത സംഘടനകളൂടെ പ്രായോഗിക വക്താക്കള്‍ വിദ്യാഭ്യസ മേഖല
കൈകാര്യം ചെയ്യുബോള്‍ ഗുണ ദോശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട് ,
ഒറ്റക്കാര്യം മാത്രം പറയാം സര്‍ക്കാര്‍ ‍ ചിലവില്‍ അസഹിഷ്ണുത വളര്‍ന്ന് കൂടാ...
പുതിയ കാലത്തെ കാഴ്ച്കള്‍ കാണാന്‍ പഠിതാക്കള്‍‍ക്ക് കഴിയുന്നുണ്ട്. പിയാഷെ, വിഗോസ്ക്കി, ബ്രൂണര്‍, ഗാന്ധിജി എന്നീ വിദ്യാഭ്യാസ വീക്ഷകരുടെ വാദം ഇന്നത്തെ പാഠ്യപദ്ധതിയില്‍‍
ഉള്‍പ്പെടുത്തിയിട്ടുണ്ട് , അതുകൊണ്ട് മാത്രമായില്ല ..! നിലവിലെ പ്രാധാന പ്രശനം പാഠ്യ പദ്ധതിയോ ,പഠിതാവോ , അധ്യാപകരോ അല്ല ഇവര്‍ക്ക് ചൂറ്റുമുള്ള പ്രകടമായ നിഴലുകളാണ് ,



ഡും ഡും ...!

കേരളത്തില്‍ ഏറെ ച൪ച്ച ചെയ്യപ്പെട്ട ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ നി൪ദ്ദേശമായിരുന്നു. ആണ്‍കുട്ടികളേയും, പെണ്‍കു ട്ടികളേയും ഇടകല൪ത്തി ഇരുത്തി പഠിപ്പിക്കുക എന്നുള്ളത് ....!
ദരിദ്ര,ധനിക വിദ്യാ൪ത്തികളെ ഇട കല൪ത്തി പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാ൯ നി൪ദ്ദേശിക്കാന്‍ ഇവിടെ ആരും ഇല്ലേ....???

No comments: